മുംബൈ: മഹാരാഷ്ട്രയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഭരണസഖ്യമായ മഹാവികാസ് അഘാഡി (എംവിഎ) നേട്ടമുണ്ടാക്കി. 97 നഗർ പഞ്ചായത്തുകളിലെ 1649 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.
ബിജെപിക്ക് 384 സീറ്റ് ലഭിച്ചു. എൻസിപി(344), കോൺഗ്രസ് (316), ശിവസേന(284) എന്നിങ്ങനെയാണു ഭരണസഖ്യത്തിലെ പാർട്ടികളുടെ പ്രകടനം. കൊങ്കൺ മേഖലയിലാണു ശിവസേന നേട്ടമുണ്ടാക്കിയത്.
നാന്ദെഡ്-ലാത്തൂർ മേഖലയിൽ കോൺഗ്രസ് മുന്നേറി. മഹാ വികാസ് അഘാഡിയിലെ സഖ്യകക്ഷികൾ മിക്കയിടത്തും വെവ്വേറെയാണു മത്സരിച്ചത്. ഒരുമിച്ചു നിന്നിരുന്നെങ്കിൽ വൻ വിജയം നേടാനാകുമായിരുന്നു.
നാന്ദെഡ്, ലാത്തൂർ ജില്ലകളിൽ കോൺഗ്രസ് മുന്നേറി. നാന്ദെഡിലെ മൂന്നും ലാത്തൂരിലും നാലും നഗർ പഞ്ചായത്തുകളിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി.
നാന്ദെഡിലെ നയ്ഗാവ് നഗർപഞ്ചായത്തിലെ 17 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. മഹുർ, അർധപുർ, നയ്ഗാവ് എന്നീ നഗർ പഞ്ചായത്തുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്തും ആകെയുള്ള 51 സീറ്റുകളിൽ കോൺഗ്രസ് 33 എണ്ണം വിജയിച്ചു.
ബിജെപിക്ക് മൂന്നു സീറ്റാണു കിട്ടിയത്. ലാത്തൂരിലെ നാലു നഗർ പഞ്ചായത്തുകളിലുമായി 68 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കോൺഗ്രസ് 23 സീറ്റ് നേടി. എൻസിപിയും ബിജെപിയും 14 സീറ്റു വീതവും ശിവസേന, പ്രഹർ പാർട്ടികൾ ആറു സീറ്റു വീതവും നേടി.
മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അമിത് ദേശ്മുഖ്, മുൻ മുഖ്യമന്ത്രി അശോക് ചവാൻ എന്നിവരാണു ലാത്തൂർ, നാന്ദെഡ് മേഖലയിൽ കോൺഗ്രസിനെ നയിക്കുന്നത്.
ബിജെപിക്ക് 384 സീറ്റ് ലഭിച്ചു. എൻസിപി(344), കോൺഗ്രസ് (316), ശിവസേന(284) എന്നിങ്ങനെയാണു ഭരണസഖ്യത്തിലെ പാർട്ടികളുടെ പ്രകടനം. കൊങ്കൺ മേഖലയിലാണു ശിവസേന നേട്ടമുണ്ടാക്കിയത്.
നാന്ദെഡ്-ലാത്തൂർ മേഖലയിൽ കോൺഗ്രസ് മുന്നേറി. മഹാ വികാസ് അഘാഡിയിലെ സഖ്യകക്ഷികൾ മിക്കയിടത്തും വെവ്വേറെയാണു മത്സരിച്ചത്. ഒരുമിച്ചു നിന്നിരുന്നെങ്കിൽ വൻ വിജയം നേടാനാകുമായിരുന്നു.
നാന്ദെഡ്, ലാത്തൂർ ജില്ലകളിൽ കോൺഗ്രസ് മുന്നേറി. നാന്ദെഡിലെ മൂന്നും ലാത്തൂരിലും നാലും നഗർ പഞ്ചായത്തുകളിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി.
നാന്ദെഡിലെ നയ്ഗാവ് നഗർപഞ്ചായത്തിലെ 17 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. മഹുർ, അർധപുർ, നയ്ഗാവ് എന്നീ നഗർ പഞ്ചായത്തുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്തും ആകെയുള്ള 51 സീറ്റുകളിൽ കോൺഗ്രസ് 33 എണ്ണം വിജയിച്ചു.
ബിജെപിക്ക് മൂന്നു സീറ്റാണു കിട്ടിയത്. ലാത്തൂരിലെ നാലു നഗർ പഞ്ചായത്തുകളിലുമായി 68 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കോൺഗ്രസ് 23 സീറ്റ് നേടി. എൻസിപിയും ബിജെപിയും 14 സീറ്റു വീതവും ശിവസേന, പ്രഹർ പാർട്ടികൾ ആറു സീറ്റു വീതവും നേടി.
മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അമിത് ദേശ്മുഖ്, മുൻ മുഖ്യമന്ത്രി അശോക് ചവാൻ എന്നിവരാണു ലാത്തൂർ, നാന്ദെഡ് മേഖലയിൽ കോൺഗ്രസിനെ നയിക്കുന്നത്.