കീവ്: റഷ്യ ഏതു നിമിഷവും ആക്രമണം നടത്തിയേക്കുമെന്ന ഭീതിയിൽ യുക്രെയ്ൻ. അതിർത്തിയിൽ റഷ്യ സൈനികവിന്യാസം ഏതാണ്ടു പൂർത്തിയാക്കിയതായി യുക്രെയ്ൻ ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പു നല്കി.
അതിർത്തിയിലേക്കു കൂടുതൽ ആയുധങ്ങൾ എത്തിച്ചതിനു പുറമേ ആശുപത്രികളും സജ്ജമാക്കി. ചാരപ്രവർത്തനവും ഊർജിതമാണ്. യുക്രെയ്ൻ ഇന്റലിജൻസ് റിപ്പോർട്ടിനെ ആധാരമാക്കി അമേരിക്കയിലെ സിഎൻഎൻ ചാനൽ ആണു വാർത്ത പുറത്തുവിട്ടത്.
1,27,000 റഷ്യൻ പട്ടാളക്കാരെയാണു യുക്രെയ്ൻ അതിർത്തിയോടു ചേർന്നു വിന്യസിച്ചിരിക്കുന്നത്. 1,0,6000 പേർ കരസേനാംഗങ്ങളാണ്. ഡിസംബർ അവസാനം മുതലാണ് അതിർത്തിയിലേക്കു കൂടുതൽ അയുധങ്ങൾ എത്തിച്ചത്. ചാരപ്രവർത്തനത്തിനായി കൂടുതൽ റേഡിയോകൾ എത്തിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളും ഉപയോഗിക്കുന്നുണ്ട്.
യൂറോപ്യൻ യൂണിയനെയും നാറ്റോ സൈനികസഖ്യത്തെയും ശിഥിലമാക്കാൻ ലക്ഷ്യമിട്ടാണു റഷ്യയുടെ നീക്കങ്ങളെന്നും യുക്രെയ്ൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിന്റെ സുരക്ഷയ്ക്ക് അമേരിക്കയ്ക്കു കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നു തെളിയിക്കാനും റഷ്യ ശ്രമിക്കുന്നു.
ജനുവരി അവസാനത്തോടെ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തുമെന്ന റിപ്പോർട്ട് യുക്രെയ്ൻ വൃത്തങ്ങളും അമേരിക്കൻ മാധ്യമങ്ങളും നേരത്തേ പുറത്തുവിട്ടിരുന്നു. യുക്രെയ്നെ നാറ്റോ സഖ്യത്തിൽ ചേർക്കാനുള്ള നീക്കമാണു റഷ്യയെ ചൊടിപ്പിക്കുന്നത്. സംഘർഷം ലഘൂകരിക്കാനായി അമേരിക്കൻ പ്രസിഡന്റ് ബൈഡനും റഷ്യൻ പ്രസിഡന്റ് പുടിനും രണ്ടുവട്ടം ഓൺലൈൻ ചർച്ച നടത്തിയിരുന്നു. യുക്രെയ്നെ ആക്രമിച്ചാൽ ശക്തമായ ഉപരോധം നേരിടേണ്ടിവരുമെന്നു ബൈഡൻ മുന്നറിയിപ്പു നല്കിയിരുന്നു.
2014ൽ റഷ്യ യുക്രെയ്ന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തിരുന്നു. കിഴക്കൻ യുക്രെയ്നെ നിയന്ത്രിക്കുന്ന വിമതരെയും റഷ്യ പിന്തുണയ്ക്കുന്നു.
അതിർത്തിയിലേക്കു കൂടുതൽ ആയുധങ്ങൾ എത്തിച്ചതിനു പുറമേ ആശുപത്രികളും സജ്ജമാക്കി. ചാരപ്രവർത്തനവും ഊർജിതമാണ്. യുക്രെയ്ൻ ഇന്റലിജൻസ് റിപ്പോർട്ടിനെ ആധാരമാക്കി അമേരിക്കയിലെ സിഎൻഎൻ ചാനൽ ആണു വാർത്ത പുറത്തുവിട്ടത്.
1,27,000 റഷ്യൻ പട്ടാളക്കാരെയാണു യുക്രെയ്ൻ അതിർത്തിയോടു ചേർന്നു വിന്യസിച്ചിരിക്കുന്നത്. 1,0,6000 പേർ കരസേനാംഗങ്ങളാണ്. ഡിസംബർ അവസാനം മുതലാണ് അതിർത്തിയിലേക്കു കൂടുതൽ അയുധങ്ങൾ എത്തിച്ചത്. ചാരപ്രവർത്തനത്തിനായി കൂടുതൽ റേഡിയോകൾ എത്തിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങളും ഉപയോഗിക്കുന്നുണ്ട്.
യൂറോപ്യൻ യൂണിയനെയും നാറ്റോ സൈനികസഖ്യത്തെയും ശിഥിലമാക്കാൻ ലക്ഷ്യമിട്ടാണു റഷ്യയുടെ നീക്കങ്ങളെന്നും യുക്രെയ്ൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിന്റെ സുരക്ഷയ്ക്ക് അമേരിക്കയ്ക്കു കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നു തെളിയിക്കാനും റഷ്യ ശ്രമിക്കുന്നു.
ജനുവരി അവസാനത്തോടെ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തുമെന്ന റിപ്പോർട്ട് യുക്രെയ്ൻ വൃത്തങ്ങളും അമേരിക്കൻ മാധ്യമങ്ങളും നേരത്തേ പുറത്തുവിട്ടിരുന്നു. യുക്രെയ്നെ നാറ്റോ സഖ്യത്തിൽ ചേർക്കാനുള്ള നീക്കമാണു റഷ്യയെ ചൊടിപ്പിക്കുന്നത്. സംഘർഷം ലഘൂകരിക്കാനായി അമേരിക്കൻ പ്രസിഡന്റ് ബൈഡനും റഷ്യൻ പ്രസിഡന്റ് പുടിനും രണ്ടുവട്ടം ഓൺലൈൻ ചർച്ച നടത്തിയിരുന്നു. യുക്രെയ്നെ ആക്രമിച്ചാൽ ശക്തമായ ഉപരോധം നേരിടേണ്ടിവരുമെന്നു ബൈഡൻ മുന്നറിയിപ്പു നല്കിയിരുന്നു.
2014ൽ റഷ്യ യുക്രെയ്ന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തിരുന്നു. കിഴക്കൻ യുക്രെയ്നെ നിയന്ത്രിക്കുന്ന വിമതരെയും റഷ്യ പിന്തുണയ്ക്കുന്നു.