ലണ്ടൻ: ബ്രിട്ടനിലെ ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാമിലുണ്ടായ കാറപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം വാളകം കുന്നയ്ക്കാൽ സ്വദേശി പാലാക്കാമറ്റം ബിൻസ് രാജൻ (32), കൊല്ലം ഉളിയകോവിൽ സ്നേഹനഗർ അഭിരാമം വീട്ടിൽ അർച്ചന (24) എന്നിവരാണ് മരിച്ചത്.
ബിൻസ് രാജനും ഭാര്യ അനഘയും അവരുടെ രണ്ടുവയസുള്ള കുഞ്ഞും സുഹൃത്ത് നിർമൽ രമേഷും ഭാര്യ ആർച്ചയും ലൂട്ടനിൽനിന്നു ഗ്ലോസ്റ്റർഷെയറിലേക്ക് പോകുംവഴിയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടസ്ഥലത്തുവച്ചുതന്നെ ബിൻസ് മരണമടഞ്ഞു. ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫഡിലെ നാഷണൽ ഹെൽത്ത് സർവീസ് ആശുപത്രിയിൽ ചികിത്സയിലാണ്. അർച്ചനയെ ബ്രിസ്റ്റോൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമൽ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബിൻസ് രാജൻ ഭാര്യ അനഘയും രണ്ടു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അനഘ ലൂട്ടൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുവാനാണ് യുകെയിൽ എത്തിയത്.
ഷൈമോൻ തോട്ടുങ്കൽ
ബിൻസ് രാജനും ഭാര്യ അനഘയും അവരുടെ രണ്ടുവയസുള്ള കുഞ്ഞും സുഹൃത്ത് നിർമൽ രമേഷും ഭാര്യ ആർച്ചയും ലൂട്ടനിൽനിന്നു ഗ്ലോസ്റ്റർഷെയറിലേക്ക് പോകുംവഴിയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടസ്ഥലത്തുവച്ചുതന്നെ ബിൻസ് മരണമടഞ്ഞു. ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫഡിലെ നാഷണൽ ഹെൽത്ത് സർവീസ് ആശുപത്രിയിൽ ചികിത്സയിലാണ്. അർച്ചനയെ ബ്രിസ്റ്റോൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമൽ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബിൻസ് രാജൻ ഭാര്യ അനഘയും രണ്ടു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അനഘ ലൂട്ടൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുവാനാണ് യുകെയിൽ എത്തിയത്.
ഷൈമോൻ തോട്ടുങ്കൽ