ന്യൂഡൽഹി: ഒരു പ്രത്യേക സമുദായത്തിനു മാത്രമായി കോവിഡ് കാലത്ത് മരണാനന്തര ചടങ്ങുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കാനാകില്ലെന്നു കേന്ദ്രം സുപ്രീംകോടതിയിൽ. മൃതദേഹങ്ങൾ സ്വാഭാവികമായിത്തന്നെ അഴുകാൻ വിട്ടു കൊടുക്കുന്ന പാഴ്സി സമുദായത്തിന്റെ ആവശ്യം നിരാകരിച്ചാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ഈ രീതിയിൽ മരണാനന്തര ചടങ്ങു നടത്താൻ അനുവദിച്ചാൽ അത് കോവിഡ് വ്യാപനത്തിന് ഇടയാക്കുകയേ ഉള്ളൂവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പാഴ്സി വിശ്വാസ പ്രകാരം മൃതദേഹങ്ങൾ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യാറില്ല.
സൂററ്റ് പാഴ്സി പഞ്ചായത്ത് ബോർഡ് നൽകിയ ഹർജിയിൽ ആണ് സർക്കാർ മറുപടി നൽകിയത്. ആവശ്യം ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ചതിനെ തുടർന്നാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ രീതിയിൽ മരണാനന്തര ചടങ്ങു നടത്താൻ അനുവദിച്ചാൽ അത് കോവിഡ് വ്യാപനത്തിന് ഇടയാക്കുകയേ ഉള്ളൂവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പാഴ്സി വിശ്വാസ പ്രകാരം മൃതദേഹങ്ങൾ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യാറില്ല.
സൂററ്റ് പാഴ്സി പഞ്ചായത്ത് ബോർഡ് നൽകിയ ഹർജിയിൽ ആണ് സർക്കാർ മറുപടി നൽകിയത്. ആവശ്യം ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ചതിനെ തുടർന്നാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.