ന്യൂഡൽഹി: സ്വകാര്യ കന്പനികളിൽ നിന്ന് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഗെയിൽ (ഗാസ് അഥോറിറ്റി ഓഫ് ഇന്ത്യ) ഡയറക്ടർ -മാർക്കറ്റിംഗ് ഇ.എസ്. രംഗനാഥനെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ ഇടനിലക്കാരനും വ്യവസായികളും ഉൾപ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്. സ്വകാര്യ കന്പനികളിൽനിന്ന് കൈക്കൂലി വാങ്ങി പെട്രോ കെമിക്കൽ ഉത്പന്നങ്ങൾക്ക് ഡിസ്കൗണ്ട് അനുവദിച്ചു എന്നാണ് കേസ്.
ഡൽഹിയിൽ ഉൾപ്പെടെ എട്ടു സ്ഥലങ്ങളിലും രംഗനാഥന്റെ ഓഫീസിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. രംഗനാഥിന്റെ വസതിയിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിൽ രണ്ടര കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തിയതായി സിബിഐ വക്താവ് ആർ.സി. ജോഷി പറഞ്ഞു.
ഇടനിലക്കാരായ പവൻ ഗൗർ, ഡൽഹിയിലെ റിഷഭ് പോളികെം പ്രൈവറ്റ് ലിമിറ്റഡ് എംപി രാജേഷ് കുമാർ എന്നിവരാണ് രംഗനാഥനൊപ്പം അറസ്റ്റിലായത്.
ഇവർ വഴിയാണ് സ്വകാര്യ കന്പനികളിൽനിന്ന് ഇയാൾ കൈക്കൂലി സമാഹരിച്ചിരുന്നത്. കൈക്കൂലി വാങ്ങി പകരം ഗെയിലിന്റെ ഉത്പന്നങ്ങൾക്ക് അനധികൃത ഡിസ്കൗണ്ട് നൽകിയാണ് ഇയാൾ സ്വകാര്യ കന്പനികൾക്കു നൽകിയിരുന്നത്. വിവരം ലഭിച്ചതനുസരിച്ച് സിബിഐ ഒരുക്കിയ കെണിയിൽ പത്തു ലക്ഷം രൂപ കൈക്കൂലിയുമായി ആദ്യം ഇടനിലക്കാരാണ് പെട്ടത്. തൊട്ടു പിന്നാലെ രംഗനാഥനെയും പിടികൂടുകയായിരുന്നു. രാമകൃഷ്ണൻ നായർ, സൗരഭ് ഗുപ്ത എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു രണ്ടു പേർ.
ഡൽഹിയിൽ ഉൾപ്പെടെ എട്ടു സ്ഥലങ്ങളിലും രംഗനാഥന്റെ ഓഫീസിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. രംഗനാഥിന്റെ വസതിയിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിൽ രണ്ടര കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തിയതായി സിബിഐ വക്താവ് ആർ.സി. ജോഷി പറഞ്ഞു.
ഇടനിലക്കാരായ പവൻ ഗൗർ, ഡൽഹിയിലെ റിഷഭ് പോളികെം പ്രൈവറ്റ് ലിമിറ്റഡ് എംപി രാജേഷ് കുമാർ എന്നിവരാണ് രംഗനാഥനൊപ്പം അറസ്റ്റിലായത്.
ഇവർ വഴിയാണ് സ്വകാര്യ കന്പനികളിൽനിന്ന് ഇയാൾ കൈക്കൂലി സമാഹരിച്ചിരുന്നത്. കൈക്കൂലി വാങ്ങി പകരം ഗെയിലിന്റെ ഉത്പന്നങ്ങൾക്ക് അനധികൃത ഡിസ്കൗണ്ട് നൽകിയാണ് ഇയാൾ സ്വകാര്യ കന്പനികൾക്കു നൽകിയിരുന്നത്. വിവരം ലഭിച്ചതനുസരിച്ച് സിബിഐ ഒരുക്കിയ കെണിയിൽ പത്തു ലക്ഷം രൂപ കൈക്കൂലിയുമായി ആദ്യം ഇടനിലക്കാരാണ് പെട്ടത്. തൊട്ടു പിന്നാലെ രംഗനാഥനെയും പിടികൂടുകയായിരുന്നു. രാമകൃഷ്ണൻ നായർ, സൗരഭ് ഗുപ്ത എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റു രണ്ടു പേർ.