വെല്ലിംഗ്ടൺ: പസഫിക് സമുദ്രത്തിനടിയിലെ അഗ്നിപർവത സ്ഫോടനത്തിലും തുടർന്നുള്ള സുനാമിയിലും ടോംഗായിൽ വ്യാപക നാശനഷ്ടമുണ്ടായെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ അറിയിച്ചു. ടോംഗാ സർക്കാരുമായി ബന്ധപ്പെടാൻ കഴിഞ്ഞു. ഇതുവരെ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ടോംഗാ തലസ്ഥാനമായ നുകു ആലോഫ നഗരം അഗ്നിപർവതത്തിൽനിന്നുള്ള ചാരത്തിൽ കുളിച്ചിരിക്കുകയാണെന്നും ആർഡേൺ പറഞ്ഞു.
നുകു അലോഫയിൽനിന്ന് 65 കിലോമീറ്റർ വടക്ക് സമുദ്രത്തിനടിയിലുള്ള ഹംഗ ടോംഗ-ഹംഗ ഹാഅപായി അഗ്നിപർവതമാണു ശനിയാഴ്ച ഉച്ചയ്ക്കു പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദം 2,300 കിലോമീറ്റർ അകലെയുള്ള ന്യൂസിലൻഡിൽ വരെ കേട്ടു. ടോംഗായിലെ ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ തകർന്നതിനെത്തുടർന്ന് പുറംലോകവുമായി ബന്ധം നഷ്ടമായിരുന്നു.
സമോവ, ഓസ്ട്രേലിയ, ജപ്പാൻ, ഹവായി, ചിലി രാജ്യങ്ങളിലും അമേരിക്കയുടെ പസഫിക് തീരത്തും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
നുകു അലോഫയിൽനിന്ന് 65 കിലോമീറ്റർ വടക്ക് സമുദ്രത്തിനടിയിലുള്ള ഹംഗ ടോംഗ-ഹംഗ ഹാഅപായി അഗ്നിപർവതമാണു ശനിയാഴ്ച ഉച്ചയ്ക്കു പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദം 2,300 കിലോമീറ്റർ അകലെയുള്ള ന്യൂസിലൻഡിൽ വരെ കേട്ടു. ടോംഗായിലെ ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ തകർന്നതിനെത്തുടർന്ന് പുറംലോകവുമായി ബന്ധം നഷ്ടമായിരുന്നു.
സമോവ, ഓസ്ട്രേലിയ, ജപ്പാൻ, ഹവായി, ചിലി രാജ്യങ്ങളിലും അമേരിക്കയുടെ പസഫിക് തീരത്തും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.