ബംഗളൂരു: കർണാടക മുൻമന്ത്രിയും കൊല്ലം സ്വദേശിയുമായ ജെ. അലക്സാണ്ടറിനു (83) യാത്രാമൊഴി. മുൻ കർണാടക ചീഫ് സെക്രട്ടറി, വൈഎംസിഎ ദേശീയ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുള്ള അലക്സാണ്ടർ വെള്ളിയാഴ്ച ബംഗളൂരുവിലാണ് അന്തരിച്ചത്.
1963ലാണു സിവിൽ സർവീസിലെത്തുന്നത്. 1992ൽ കർണാടക ചീഫ് സെക്രട്ടറിയായി. വിരമിച്ചശേഷം കോൺഗ്രസിൽ ചേർന്നു.
ബംഗളൂരു ഭാരതിനഗർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. എസ്.എം. കൃഷ്ണ മന്ത്രിസഭയിൽ ടൂറിസം വകുപ്പിന്റെ ചുമതല വഹിച്ചു.
മങ്ങാട് കണ്ടച്ചിറ പരേതനായ ജോണ് ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ഭാര്യ പരേതയായ ഡെൽഫിൻ. മക്കൾ: ഡോ.ജോസ്, ഡോ. ജോൺസൺ. മരുമക്കൾ: മേരി, ആൻ ഷെറിൽ.
1963ലാണു സിവിൽ സർവീസിലെത്തുന്നത്. 1992ൽ കർണാടക ചീഫ് സെക്രട്ടറിയായി. വിരമിച്ചശേഷം കോൺഗ്രസിൽ ചേർന്നു.
ബംഗളൂരു ഭാരതിനഗർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. എസ്.എം. കൃഷ്ണ മന്ത്രിസഭയിൽ ടൂറിസം വകുപ്പിന്റെ ചുമതല വഹിച്ചു.
മങ്ങാട് കണ്ടച്ചിറ പരേതനായ ജോണ് ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ഭാര്യ പരേതയായ ഡെൽഫിൻ. മക്കൾ: ഡോ.ജോസ്, ഡോ. ജോൺസൺ. മരുമക്കൾ: മേരി, ആൻ ഷെറിൽ.