ന്യൂഡൽഹി: ഉത്തർപ്രദേശ് മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി എന്നിവർ സമാജ്വാദി പാർട്ടിയിൽ ചേർന്നു. ഇന്നലെ ലക്നോവിൽ നടന്ന പൊതുപരിപാടിയിലാണ് സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ ഇരുവരും പാർട്ടിയിൽ അംഗങ്ങളായത്.
മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരംസിംഗ് സൈനി എന്നിവർക്കു പുറമേ ബിജെപിയിൽനിന്നു രാജിവച്ച കാണ്പു ർ എംഎൽഎ ഭഗവതി സാഗർ, ബിധുന എംഎൽഎ വിനയ് ശാക്യ, തിൽഹാർ എംഎൽഎ റോഷൻ ലാൽ വർമ, ഷിഖോഹബാദ് എംഎൽഎ മുകേഷ് വർമ, ബിജെപി സഖ്യകക്ഷിയായ അപ്നദളിൽനിന്നുമുള്ള ഷോറത്ഗഞ്ജ് എംഎൽഎ അമർ സിംഗ് ചൗധരി എന്നിവരും സമാജ്വാദിപാർട്ടിയിൽ അംഗങ്ങളായി.
ഇന്ത്യയുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ദളിത് ജനവിഭാഗങ്ങളുടെ താത്പര്യത്തെയും സംരക്ഷിക്കുന്നതിനാണ് സമാജ് വാദി പാർട്ടിയിൽ ചേർന്നതെന്ന് ആയുഷ് മന്ത്രിയും നാകുർ എംഎൽഎയുമായ ധരംസിംഗ് സൈനിപറഞ്ഞു. രാജിവച്ച മന്ത്രിമാരിൽ ഒരാളായ ദാരാസിംഗ് ചൗഹാൻ ചടങ്ങിൽ പങ്കെടുത്തില്ല.
മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരംസിംഗ് സൈനി എന്നിവർക്കു പുറമേ ബിജെപിയിൽനിന്നു രാജിവച്ച കാണ്പു ർ എംഎൽഎ ഭഗവതി സാഗർ, ബിധുന എംഎൽഎ വിനയ് ശാക്യ, തിൽഹാർ എംഎൽഎ റോഷൻ ലാൽ വർമ, ഷിഖോഹബാദ് എംഎൽഎ മുകേഷ് വർമ, ബിജെപി സഖ്യകക്ഷിയായ അപ്നദളിൽനിന്നുമുള്ള ഷോറത്ഗഞ്ജ് എംഎൽഎ അമർ സിംഗ് ചൗധരി എന്നിവരും സമാജ്വാദിപാർട്ടിയിൽ അംഗങ്ങളായി.
ഇന്ത്യയുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ദളിത് ജനവിഭാഗങ്ങളുടെ താത്പര്യത്തെയും സംരക്ഷിക്കുന്നതിനാണ് സമാജ് വാദി പാർട്ടിയിൽ ചേർന്നതെന്ന് ആയുഷ് മന്ത്രിയും നാകുർ എംഎൽഎയുമായ ധരംസിംഗ് സൈനിപറഞ്ഞു. രാജിവച്ച മന്ത്രിമാരിൽ ഒരാളായ ദാരാസിംഗ് ചൗഹാൻ ചടങ്ങിൽ പങ്കെടുത്തില്ല.