ന്യൂഡൽഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന ആവശ്യം നിരാകരിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കുക എന്നത് കോടതിയുടെ ജോലിയല്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് സഞ്ജയ് കുമാർ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൂർണ അധികാരമുള്ള സമിതി തെരഞ്ഞെടുപ്പു കമ്മീഷനാണ്. അവർ അവരുടെ കർത്തവ്യം പ്രശംസനീയമായ രീതിയിൽ ചെയ്യുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. പ്രമുഖ കക്ഷികളെല്ലാംതന്നെ ഇതിനോടകം സംസ്ഥാനത്ത് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പു മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഒരുകൂട്ടം പൊതുതാത്പര്യ ഹർജികളിലാണ് ഹൈക്കോടതി ഇന്നലെ നിലപാടു വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശിവ് ഭട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന് നോട്ടീസയച്ചിരുന്നു. പിന്നീട് വിശദമായ വാദം കേട്ട ശേഷമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യമായി തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൂർണ അധികാരമുള്ള സമിതി തെരഞ്ഞെടുപ്പു കമ്മീഷനാണ്. അവർ അവരുടെ കർത്തവ്യം പ്രശംസനീയമായ രീതിയിൽ ചെയ്യുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. പ്രമുഖ കക്ഷികളെല്ലാംതന്നെ ഇതിനോടകം സംസ്ഥാനത്ത് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പു മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഒരുകൂട്ടം പൊതുതാത്പര്യ ഹർജികളിലാണ് ഹൈക്കോടതി ഇന്നലെ നിലപാടു വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശിവ് ഭട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന് നോട്ടീസയച്ചിരുന്നു. പിന്നീട് വിശദമായ വാദം കേട്ട ശേഷമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യമായി തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.