ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് ഉപരോധത്തിൽ ചൈനീസ് സൈന്യവുമായുള്ള 14-ാമത് തല സൈനികചർച്ച അവസാനിച്ചു. ബുധനാഴ്ച രാത്രി 10.30ന് അവസാനിച്ച ചർച്ച 13 മണിക്കൂർ നീണ്ടു.
ഇന്ത്യയെ പ്രതിനിധീകരിച്ച് കാർഗിൽ-ലേ പ്രദേശങ്ങളുടെയും ചൈന, പാക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങളുടെയും സുരക്ഷാ ചുമതലയുള്ള 14-ാമത് ആർമി കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ അനിന്ധ്യ സെൻഗുപ്ത പങ്കെടുത്തു. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ചുഷുൽ-മോൽദോ സൈനിക പോയിന്റിൽവച്ചാണ് 14-ാം വട്ട സൈനിക ചർച്ച നടന്നത്. ഹോട്ട് സ്പ്രിംഗ് സംഘർഷ മേഘലയിലെ കൊംഗ്കാ ലാ പട്രോൾ പോയിന്റ് 15ൽനിന്നും ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ചർച്ചയിൽ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം. ചൈനീസ് സൈന്യത്തെ പ്രതിനിധീകരിച്ച് തെക്കൻ സിൻജിയാംഗ് സൈനിക ജില്ലയുടെ തലവൻ മേജർ ജനറൽ യാംഗ് ലിൻ പങ്കെടുത്തു.
പട്രോൾ പോയിന്റ് 15 ഉൾപ്പെടെയുള്ള ഹോട്ട് സ്പ്രിംഗ് സൈനിക മേഖലയ്ക്കു പുറമെ അക്സായ് ചിൻ മേഖലയിലുള്ള ദെപ്സാംഗ് പർവത പ്രദേശം യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ദെംചോക്ക് എന്നിവിടങ്ങളിൽനിന്നും ചൈനീസ് സൈന്യം പട്ടാളക്കാരെ തിരിച്ചു വിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ, ചർച്ചയുടെ ഭാഗമായി ഇന്ത്യൻ സൈന്യം മുന്നോട്ടുവച്ച നിർദേശങ്ങൾ ഒന്നുംതന്നെ അംഗീകരിക്കുന്നതിന് ചൈന തയാറാകുകയോ സൈനിക ഉപരോധം പിൻവലിക്കുന്നതിന് ക്രിയാത്മകമായ യാതൊരു നിർദേശങ്ങളും മുന്നോട്ടു വയ്ക്കുകയോ ചെയ്തില്ല.
കിഴക്കൻ ലഡാക്കിലെ പാംഗോഗ് തടാകത്തിന് കുറുകെ ചൈനീസ് സൈന്യം നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ബുധനാഴ്ച കിഴക്കൻ ലഡാക്കിലെ ചുഷുൽ-മോൽദോ സൈനിക പോയിന്റിൽ വെച്ച് സൈനിക ചർച്ചകൾ നടന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് കാർഗിൽ-ലേ പ്രദേശങ്ങളുടെയും ചൈന, പാക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങളുടെയും സുരക്ഷാ ചുമതലയുള്ള 14-ാമത് ആർമി കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ അനിന്ധ്യ സെൻഗുപ്ത പങ്കെടുത്തു. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ചുഷുൽ-മോൽദോ സൈനിക പോയിന്റിൽവച്ചാണ് 14-ാം വട്ട സൈനിക ചർച്ച നടന്നത്. ഹോട്ട് സ്പ്രിംഗ് സംഘർഷ മേഘലയിലെ കൊംഗ്കാ ലാ പട്രോൾ പോയിന്റ് 15ൽനിന്നും ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ചർച്ചയിൽ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം. ചൈനീസ് സൈന്യത്തെ പ്രതിനിധീകരിച്ച് തെക്കൻ സിൻജിയാംഗ് സൈനിക ജില്ലയുടെ തലവൻ മേജർ ജനറൽ യാംഗ് ലിൻ പങ്കെടുത്തു.
പട്രോൾ പോയിന്റ് 15 ഉൾപ്പെടെയുള്ള ഹോട്ട് സ്പ്രിംഗ് സൈനിക മേഖലയ്ക്കു പുറമെ അക്സായ് ചിൻ മേഖലയിലുള്ള ദെപ്സാംഗ് പർവത പ്രദേശം യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ദെംചോക്ക് എന്നിവിടങ്ങളിൽനിന്നും ചൈനീസ് സൈന്യം പട്ടാളക്കാരെ തിരിച്ചു വിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ, ചർച്ചയുടെ ഭാഗമായി ഇന്ത്യൻ സൈന്യം മുന്നോട്ടുവച്ച നിർദേശങ്ങൾ ഒന്നുംതന്നെ അംഗീകരിക്കുന്നതിന് ചൈന തയാറാകുകയോ സൈനിക ഉപരോധം പിൻവലിക്കുന്നതിന് ക്രിയാത്മകമായ യാതൊരു നിർദേശങ്ങളും മുന്നോട്ടു വയ്ക്കുകയോ ചെയ്തില്ല.
കിഴക്കൻ ലഡാക്കിലെ പാംഗോഗ് തടാകത്തിന് കുറുകെ ചൈനീസ് സൈന്യം നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ബുധനാഴ്ച കിഴക്കൻ ലഡാക്കിലെ ചുഷുൽ-മോൽദോ സൈനിക പോയിന്റിൽ വെച്ച് സൈനിക ചർച്ചകൾ നടന്നത്.