പന്തടിച്ചു, പക്ഷേ...

01:45 AM Jan 14, 2022 | Deepika.com
കേപ്ടൗണ്‍: പരന്പരവിജയം സ്വപ്നംകണ്ടു ദക്ഷിണാഫ്രിക്ക ഇന്നിറങ്ങും. ഇന്ത്യക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിൽ 212 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക മൂന്നാംദിനം കളി അവസാനിപ്പിക്കുന്പോൾ 101/2 എന്ന നിലയിലാണ്. രണ്ടു ദിവസവും എട്ടു വിക്കറ്റും ബാക്കിനിൽക്കേ ജയിക്കാൻ വേണ്ടത് 111 റണ്‍സ്. ഒന്നാം ഇന്നിംഗ്സ് ഹീറോ കീഗൻ പീറ്റേഴ്സണ്‍ (48) ആണ് ക്രീസിൽ. എയ്ഡൻ മാർക്രം (16), ഡീൻ എൽഗർ (30) എന്നിവർ പുറത്തായി.

വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പൊരുതിനേടിയ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ആതിഥേയർക്കു മുന്നിൽ 200 റണ്‍സിനുമേൽ വിജയലക്ഷ്യമുയർത്തിയത്. പന്ത് ഒഴികെ മറ്റു ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ ഇന്ത്യ 67.3 ഓവറിൽ 198 റണ്‍സിനു പുറത്തായി. വിമർശനങ്ങൾക്കു പന്തുകൊണ്ടു മറുപടി നൽകിയ പന്ത് ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറി കുറിച്ചു 139 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിന ശൈലിയിൽ തകർത്തടിച്ച പന്ത് 133 പന്തിലാണു പന്തിന്‍റെ സെഞ്ചുറി.


രണ്ടു വിക്കറ്റ് നഷ്ടത്തിൽ 57 റണ്‍സുമായി മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക്, ആദ്യ ഓവറിലെ രണ്ടാം പന്തിൽ ചേതേശ്വർ പൂജാര (9) യുടെയും രണ്ടാം ഓവറിൽ അജിങ്ക്യ രഹാനെ (1) യുടെയും വിക്കറ്റ് നഷ്ടമായി. സ്കോർ ബോർഡിൽ മൂന്നാംദിനം ഒരു റണ്‍ കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇരുവരും പുറത്തായത്.

എന്നാൽ അഞ്ചാം വിക്കറ്റിൽ വിരാട് കോഹ്‌ലിക്കൊപ്പം ഋഷഭ് പന്ത് ചേർന്നതോടെ ഇന്ത്യ തിരിച്ചുകയറി. ഇരുവരും ചേർന്ന് 94 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ചാം വിക്കറ്റിൽ ഇന്ത്യയുടെ ഉയർന്ന രണ്ടാമത്തെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 143 പന്തുകൾ നേരിട്ട കോഹ്‌ലി 29 റണ്‍സെടുത്ത് പുറത്തായി. രണ്ടു വർഷത്തിനിടെ ആദ്യമായാണു കോഹ്‌ലി ഒരു ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും നൂറിലധികം പന്തുകൾ നേരിടുന്നത്. രവിചന്ദ്രൻ അശ്വിൻ (7), ഷാർദുൽ ഠാക്കൂർ (5), ഉമേഷ് യാദവ് (0), മുഹമ്മദ് ഷാമി (0), ജസ്പ്രീത് ബുംറ (2) എന്നിവരാണ് ഇന്നലെ പുറത്തായ മറ്റു ബാറ്റർമാർ. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ നാലും ലുംഗി എൻഗിഡി, കഗീസോ റബാദ എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.

രാവിലെ പുജാര കളി മറക്കും!

വിമർശനമുനയിൽ നിൽക്കുന്ന ചേതേശ്വർ പൂജാരയെ കാത്തു നാണക്കേടിന്‍റെ മറ്റൊരു റിക്കാർഡ് കൂടി. തലേന്നത്തെ സ്കോറിൽനിന്ന് ഒരു റണ്‍ കൂടി കൂട്ടിച്ചേർക്കാതെ ഏറ്റവും കൂടുതൽ തവണ പുറത്താകുന്ന ബാറ്റർ എന്ന വിശേഷണമാണു പുജാരയുടെ തലയിലായത്. മൂന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം ഒന്പതു റണ്‍സിൽ പുറത്തായ പൂജാര ഇത് ഏഴാം തവണയാണു റണ്‍ കൂട്ടിച്ചേർക്കാതെ മടങ്ങുന്നത്.

ആറു തവണ പുറത്തായ ന്യൂസിലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്ൻസ്, ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക് കാലിസ് എന്നിവരെയാണു പൂജാര പിന്നിലാക്കിയത്.