മിലാൻ: ഇറ്റലിയിലെ മിലാൻ നഗരത്തിൽ പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ മൊറോക്കോ വംശജനായ അബ്ദള്ളാ ബൂഗ്വെദ്റാ(21), ഈജിപ്തുകാരനായ മഹ്മൂദ് ഇബ്രാഹിം (18) എന്നിവർ അറസ്റ്റിലായതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിലാനിലെ കത്തീദ്രൽ ചത്വരത്തിൽ കഴിഞ്ഞ ഡിസംബർ 31നാണു സംഭവം. പശ്ചിമേഷ്യയിൽനിന്നുള്ള കുടിയേറ്റക്കാരായ അന്പതോളം യുവാക്കൾ പുതുവത്സരാഘോഷത്തിനെത്തിയ നൂറുകണക്കിനാളുകൾക്കിടയിൽനിന്ന് യുവതികളെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. പോലീസെത്തിയാണ് പലരെയും രക്ഷിച്ചത്.
പലരുടെയും മൊബൈൽ ഫോണുകളും പഴ്സുകളും മോഷണം പോയി. മാനഭംഗം, മോഷണം, പരിക്കേൽപ്പിക്കൽ മുതലായ കുറ്റങ്ങൾക്കാണു കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മറ്റു കുറ്റവാളികളെയും ഉടൻ പിടികൂടുമെന്ന് ഇറ്റാലിയൻ പോലീസ് വൃത്തങ്ങൾ പറഞ്ഞു. 2016ൽ വിവിധ ജർമൻ നഗരങ്ങളിലും സമാന സംഭവങ്ങൾ നടന്നിരുന്നു.
മിലാനിലെ കത്തീദ്രൽ ചത്വരത്തിൽ കഴിഞ്ഞ ഡിസംബർ 31നാണു സംഭവം. പശ്ചിമേഷ്യയിൽനിന്നുള്ള കുടിയേറ്റക്കാരായ അന്പതോളം യുവാക്കൾ പുതുവത്സരാഘോഷത്തിനെത്തിയ നൂറുകണക്കിനാളുകൾക്കിടയിൽനിന്ന് യുവതികളെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. പോലീസെത്തിയാണ് പലരെയും രക്ഷിച്ചത്.
പലരുടെയും മൊബൈൽ ഫോണുകളും പഴ്സുകളും മോഷണം പോയി. മാനഭംഗം, മോഷണം, പരിക്കേൽപ്പിക്കൽ മുതലായ കുറ്റങ്ങൾക്കാണു കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മറ്റു കുറ്റവാളികളെയും ഉടൻ പിടികൂടുമെന്ന് ഇറ്റാലിയൻ പോലീസ് വൃത്തങ്ങൾ പറഞ്ഞു. 2016ൽ വിവിധ ജർമൻ നഗരങ്ങളിലും സമാന സംഭവങ്ങൾ നടന്നിരുന്നു.