ന്യൂഡൽഹി: മലയാളി ശാസ്ത്രജ്ഞൻ ഡോ. എസ്. സോമനാഥ് ഐഎസ്ആർഒ ചെയർമാനായി സ്ഥാനമേൽക്കും. നിലവിൽ തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്പേസ് സെന്റർ ഡയറക്ടറായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ ബഹിരാകാശ വകുപ്പു സെക്രട്ടറിയായും ബഹിരാകാശ കമ്മീഷൻ ചെയർമാനായും കേന്ദ്രസർക്കാർ നിയമിച്ചു.
മൂന്നു വർഷത്തേക്കാണു നിയമനം. ജനുവരി 14നു ഡോ. കെ ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുക. ആലപ്പുഴ തുറവൂർ സ്വദേശിയാണ്. ഗഗൻയാൻ ദൗത്യത്തിന് ഉപയോഗിക്കുന്ന ജിഎസ്എൽവി മാർക്-3 റോക്കറ്റിന്റെ പ്രോജക്ട് ഡയറക്ടറായും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. പിഎസ്എൽവിയുടെയും ജിഎസ്എൽവി മാർക്ക് മൂന്നിന്റെയും രൂപകൽപന, വിക്ഷേപണം, വാഹനസംയോജനം തുടങ്ങിയ മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
കൊല്ലം ടികെഎം എൻജിനിയറിംഗ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോ സ്പേസ് എൻജിനിയറിംഗിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി. ബഹിരാകാശ സംരംഭങ്ങൾ രാജ്യത്ത് സൃഷ്ടിക്കുകയെന്ന സുപ്രധാന ഉത്തരവാദിത്വമാണ് പദവിയെന്ന് ഡോ. എസ് സോമനാഥ് പറഞ്ഞു.
റോക്കറ്റ് സാങ്കേതികവിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവും ഡോ. സോമനാഥിനെ ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിന് കാരണമായി. എം.ജി.കെ. മേനോൻ, കെ. കസ്തൂരിരംഗൻ, ജി. മാധവൻ നായർ, കെ. രാധാകൃഷ്ണൻ എന്നിവരാണ് ഇതിനു മുന്പ് ഈ പദവിയിലെത്തിയ മലയാളി കൾ.
മൂന്നു വർഷത്തേക്കാണു നിയമനം. ജനുവരി 14നു ഡോ. കെ ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുക. ആലപ്പുഴ തുറവൂർ സ്വദേശിയാണ്. ഗഗൻയാൻ ദൗത്യത്തിന് ഉപയോഗിക്കുന്ന ജിഎസ്എൽവി മാർക്-3 റോക്കറ്റിന്റെ പ്രോജക്ട് ഡയറക്ടറായും ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. പിഎസ്എൽവിയുടെയും ജിഎസ്എൽവി മാർക്ക് മൂന്നിന്റെയും രൂപകൽപന, വിക്ഷേപണം, വാഹനസംയോജനം തുടങ്ങിയ മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
കൊല്ലം ടികെഎം എൻജിനിയറിംഗ് കോളജിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോ സ്പേസ് എൻജിനിയറിംഗിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി. ബഹിരാകാശ സംരംഭങ്ങൾ രാജ്യത്ത് സൃഷ്ടിക്കുകയെന്ന സുപ്രധാന ഉത്തരവാദിത്വമാണ് പദവിയെന്ന് ഡോ. എസ് സോമനാഥ് പറഞ്ഞു.
റോക്കറ്റ് സാങ്കേതികവിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവും ഡോ. സോമനാഥിനെ ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിന് കാരണമായി. എം.ജി.കെ. മേനോൻ, കെ. കസ്തൂരിരംഗൻ, ജി. മാധവൻ നായർ, കെ. രാധാകൃഷ്ണൻ എന്നിവരാണ് ഇതിനു മുന്പ് ഈ പദവിയിലെത്തിയ മലയാളി കൾ.