ലണ്ടൻ: കോവിഡ് ലോക്ഡൗൺ പ്രാബല്യത്തിലിരിക്കേ പാർട്ടിയിൽ പങ്കെടുത്ത സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ പാർലമെന്റിൽ മാപ്പു ചോദിച്ചു.
2020 മേയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തതിൽ ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം രാജിക്കു തയാറല്ലെന്നും വ്യക്തമാക്കി.
ബ്രിട്ടനിൽ ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേ നടന്ന സംഭവത്തിൽ ജോൺസനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷത്തിനു പുറമേ സ്വന്തം കൺസർവേറ്റീവ് പാർട്ടിയിലെ ചിലരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു.
എന്റെ ജീവനക്കാർക്കു നന്ദി അറിയിക്കാൻ വേണ്ടിയാണ് പാർട്ടിയിൽ പങ്കെടുത്തത്. 25 മിനിട്ടാണു ചെലവഴിച്ചത്. ജോലി സംബന്ധമായ പരിപാടിയായിട്ടാണ് അതിനെ കണ്ടത്. ക്ഷമ ചോദിക്കുന്നു. എനിക്കു വേണമെങ്കിൽ ആ പരിപാടി തടയാമായിരുന്നു. നിയമമുണ്ടാക്കുന്നവർതന്നെ നിയമലംഘകരാകുന്നതിൽ ബ്രിട്ടീഷ് ജനതയ്ക്കുള്ള അമർഷം മനസിലാക്കുന്നു - ജോൺസൻ പറഞ്ഞു.
സംഭവസമയത്ത് ബ്രിട്ടനിൽ രണ്ടു മീറ്റർ ആളകലം നിർബന്ധമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അവശ്യയിതര വ്യാപാര സ്ഥാപനങ്ങളും റസ്റ്ററന്റുകളും പൂട്ടിയിരുന്നു.
2020 മേയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തതിൽ ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം രാജിക്കു തയാറല്ലെന്നും വ്യക്തമാക്കി.
ബ്രിട്ടനിൽ ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേ നടന്ന സംഭവത്തിൽ ജോൺസനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷത്തിനു പുറമേ സ്വന്തം കൺസർവേറ്റീവ് പാർട്ടിയിലെ ചിലരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു.
എന്റെ ജീവനക്കാർക്കു നന്ദി അറിയിക്കാൻ വേണ്ടിയാണ് പാർട്ടിയിൽ പങ്കെടുത്തത്. 25 മിനിട്ടാണു ചെലവഴിച്ചത്. ജോലി സംബന്ധമായ പരിപാടിയായിട്ടാണ് അതിനെ കണ്ടത്. ക്ഷമ ചോദിക്കുന്നു. എനിക്കു വേണമെങ്കിൽ ആ പരിപാടി തടയാമായിരുന്നു. നിയമമുണ്ടാക്കുന്നവർതന്നെ നിയമലംഘകരാകുന്നതിൽ ബ്രിട്ടീഷ് ജനതയ്ക്കുള്ള അമർഷം മനസിലാക്കുന്നു - ജോൺസൻ പറഞ്ഞു.
സംഭവസമയത്ത് ബ്രിട്ടനിൽ രണ്ടു മീറ്റർ ആളകലം നിർബന്ധമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അവശ്യയിതര വ്യാപാര സ്ഥാപനങ്ങളും റസ്റ്ററന്റുകളും പൂട്ടിയിരുന്നു.