ലാഗോസ്: തെക്കൻ നൈജീരിയയിൽ പള്ളി തകർന്ന് രണ്ടു പെൺകുട്ടികളും ഒരു സ്ത്രീയും മരിച്ചു. ഡെൽറ്റ സംസ്ഥാനത്തെ ഒക്പനാമിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളിയിൽ ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു അപകടം. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 18 പേരെ രക്ഷിച്ചു. ഇതിൽ 11 പേർ ആശുപത്രിയിലാണ്.