ബാൾട്ടിമോർ (യുഎസ്): പന്നിയുടെ ഹൃദയം ലോകത്ത് ആദ്യമായി മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. തിങ്കളാഴ്ച മേരിലാൻഡ് ആശുപത്രിയിൽ അത്യപൂർവ ശസ്ത്രക്രിയയ്ക്കു വിധേയനായ വ്യക്തിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു.
ശസ്ത്രക്രിയ വിജയിച്ചാൽ മനുഷ്യരിൽ മൃഗങ്ങളുടെ അവയവം വച്ചുപിടിപ്പിക്കുന്നതിനുള്ള ശാസ്ത്രലോകത്തിന്റെ ദീർഘനാളത്തെ പരീക്ഷണം വിജയത്തിലെത്തും. ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ അവയവം മനുഷ്യരിൽ വച്ചുപിടിപ്പിച്ചാൽ, മനുഷ്യശരീരം അതിവേഗം അതിനെ നിരസിക്കില്ലെന്നു മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.
മേരിലാൻഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന അന്പത്തിയേഴുകാരനാണു പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്. മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ഹൃദയം ലഭിക്കാത്തതിനെത്തുടർന്നാണ് ഇദ്ദേഹം പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കാൻ തയാറായത്.
ശസ്ത്രക്രിയ വിജയിച്ചാൽ മനുഷ്യരിൽ മൃഗങ്ങളുടെ അവയവം വച്ചുപിടിപ്പിക്കുന്നതിനുള്ള ശാസ്ത്രലോകത്തിന്റെ ദീർഘനാളത്തെ പരീക്ഷണം വിജയത്തിലെത്തും. ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ അവയവം മനുഷ്യരിൽ വച്ചുപിടിപ്പിച്ചാൽ, മനുഷ്യശരീരം അതിവേഗം അതിനെ നിരസിക്കില്ലെന്നു മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു.
മേരിലാൻഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന അന്പത്തിയേഴുകാരനാണു പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചത്. മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ഹൃദയം ലഭിക്കാത്തതിനെത്തുടർന്നാണ് ഇദ്ദേഹം പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കാൻ തയാറായത്.