ന്യൂഡൽഹി/ഊട്ടി: രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും 11 സൈനികോദ്യോഗസ്ഥരും തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.
അപകടത്തിൽനിന്ന് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അദ്ഭുതകരമായി രക്ഷപ്പെട്ടു. അദ്ദേഹം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് കോയന്പത്തൂരിലെ സുലൂർ വ്യോമകേന്ദ്രത്തിൽനിന്ന് വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് കോളജിലേക്കു പോകുന്നതിനിടെയാണ് ജനറൽ റാവത്തും സംഘവും സഞ്ചരിച്ച റഷ്യൻ നിർമിത എംഐ-17 വി 5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.
ബ്രിഗേഡിയർ എൽ.എസ്. ലിദർ, ലഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിംഗ്, നായിക് ഗുരുസേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഇന്നലെ രാവിലെ ഡൽഹിയിലെ പാലം വ്യോമതാവളത്തിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് സംയുക്തസേനാമേധാവി ജനറൽ റാവത്ത് 11:34നു സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്.
അവിടെനിന്നും 11:48നു ഹെലികോപ്റ്ററിൽ വെല്ലിംഗ്ടണിലേക്ക് പുറപ്പെടുകയായിരുന്നു. 12:20ന് കൂനൂരിലെ കട്ടേരി ഫാമിനു സമീപത്തായാണ് അപകടത്തിൽപ്പെട്ടത്. അപകടവിവരം ഉച്ചകഴിഞ്ഞു രണ്ടുമണിയോടെയാണ് വ്യോമസേന സ്ഥിരീകരിച്ചത്.
കനത്ത മൂടൽമഞ്ഞ് ആയിരുന്നതിനാൽ കോപ്റ്ററിന്റെ ചിറക് മരത്തിൽ ഇടിച്ച് അപകടം ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം. താഴ്ന്നുപറന്ന ഹെലികോപ്റ്റർ മരത്തിൽ ഇടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്നു റിപ്പോർട്ടുണ്ട്.
തൊട്ടടുത്ത ജനവാസ കേന്ദ്രത്തിൽനിന്നു മാറി ഹെലികോപ്റ്റർ വീണതിനാൽ മറ്റൊരു വൻ ദുരന്തം ഒഴിവായി. മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു. ഉരുകിയൊലിച്ച ലോഹഭാഗങ്ങൾക്കിടയിൽനിന്ന് മരങ്ങൾക്കിടയിലൂടെ ശ്രമകരമായാണ് മൃതദേഹങ്ങൾ പുറത്തേക്കു കൊണ്ടുവന്നത്. മരിച്ചവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അതിവിശിഷ്ട വ്യക്തികൾക്കു യാത്രചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങളുള്ള നൂതനമായ ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഉന്നതതല അന്വേഷണത്തിനു വ്യോമസേന ഉത്തരവിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ന് കോയന്പത്തൂരിൽനിന്ന് വ്യോമമാർഗം ഡൽഹിയിലേക്കു കൊണ്ടുപോകും.
അപകടവിവരം സ്ഥിരീകരിച്ചയുടൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് വിവരങ്ങൾ പങ്കുവച്ചു. ജനറൽ റാവത്തിന്റെ വസതിയിലെത്തിയ പ്രതിരോധമന്ത്രി റാവത്തിന്റെ മകളെ ആശ്വസിപ്പിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ, സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി ചേർന്ന് അടിയന്തരതീരുമാനങ്ങൾ കൈക്കൊണ്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, കാബിനറ്റ് സെക്രട്ടറി രാജീവ് ഗബ്ബ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
2019 ജനുവരിയിലാണ് ജനറൽ റാവത്ത് രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനികമേധാവിയായി ചുമതലയേറ്റത്. കര-വ്യോമ-നാവിക സേനകളുടെ ഏകോപനത്തിനായി സൃഷ്ടിച്ചതാണീ പദവി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽനിന്ന് റാവത്ത് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു
ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും സൈനികരുടെയും മരണങ്ങളി ൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.
വേർപാടിന്റെ വാർത്ത ഞെട്ടിച്ചുവെന്നും അദ്ദേഹത്തിന്റെ നാലു ദശാബ്ദക്കാലത്തെ മാതൃരാജ്യത്തിന് വേണ്ടിയുള്ള സേവനവും ധീരതയും എല്ലാക്കാല ത്തും ഓർമിക്കപ്പെടുമെന്നും രാഷ്ട്രപതി പറഞ്ഞു.
മരിച്ചവരിൽ മലയാളിയും
തൃശൂർ: പുത്തൂർ പൊന്നൂക്കര സ്വദേശിയും ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറും ആയിരുന്ന വ്യോമസേന വാറന്റ് ഓഫീസർ പ്രദീപ് അറയ്ക്കലാണ് (38) അപകടത്തിൽ മരിച്ച മലയാളി. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ മകനാണ്. സംഭവം അറിഞ്ഞ് സഹോദരൻ പ്രസാദ് കോയന്പത്തൂരിലേക്കു തിരിച്ചിട്ടുണ്ട്.
പ്രദീപിന്റെ കുടുംബം കോയന്പത്തൂരിലെ ക്വാർട്ടേഴ്സിലാണ് താമസം. പ്രദീപ് മകന്റെ പിറന്നാളാഘോഷത്തിനും അച്ഛന്റെ ചികിത്സാവശ്യത്തിനുമായി നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച് നാലാംദിവസമാണ് അപകടം. അമ്മ: കുമാരി. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷൻ ദേവ് (അഞ്ച്), ദേവപ്രയാഗ് (രണ്ട്).
അപകടത്തിൽനിന്ന് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അദ്ഭുതകരമായി രക്ഷപ്പെട്ടു. അദ്ദേഹം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് കോയന്പത്തൂരിലെ സുലൂർ വ്യോമകേന്ദ്രത്തിൽനിന്ന് വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് കോളജിലേക്കു പോകുന്നതിനിടെയാണ് ജനറൽ റാവത്തും സംഘവും സഞ്ചരിച്ച റഷ്യൻ നിർമിത എംഐ-17 വി 5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.
ബ്രിഗേഡിയർ എൽ.എസ്. ലിദർ, ലഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിംഗ്, നായിക് ഗുരുസേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഇന്നലെ രാവിലെ ഡൽഹിയിലെ പാലം വ്യോമതാവളത്തിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് സംയുക്തസേനാമേധാവി ജനറൽ റാവത്ത് 11:34നു സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിയത്.
അവിടെനിന്നും 11:48നു ഹെലികോപ്റ്ററിൽ വെല്ലിംഗ്ടണിലേക്ക് പുറപ്പെടുകയായിരുന്നു. 12:20ന് കൂനൂരിലെ കട്ടേരി ഫാമിനു സമീപത്തായാണ് അപകടത്തിൽപ്പെട്ടത്. അപകടവിവരം ഉച്ചകഴിഞ്ഞു രണ്ടുമണിയോടെയാണ് വ്യോമസേന സ്ഥിരീകരിച്ചത്.
കനത്ത മൂടൽമഞ്ഞ് ആയിരുന്നതിനാൽ കോപ്റ്ററിന്റെ ചിറക് മരത്തിൽ ഇടിച്ച് അപകടം ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം. താഴ്ന്നുപറന്ന ഹെലികോപ്റ്റർ മരത്തിൽ ഇടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്നു റിപ്പോർട്ടുണ്ട്.
തൊട്ടടുത്ത ജനവാസ കേന്ദ്രത്തിൽനിന്നു മാറി ഹെലികോപ്റ്റർ വീണതിനാൽ മറ്റൊരു വൻ ദുരന്തം ഒഴിവായി. മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു. ഉരുകിയൊലിച്ച ലോഹഭാഗങ്ങൾക്കിടയിൽനിന്ന് മരങ്ങൾക്കിടയിലൂടെ ശ്രമകരമായാണ് മൃതദേഹങ്ങൾ പുറത്തേക്കു കൊണ്ടുവന്നത്. മരിച്ചവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അതിവിശിഷ്ട വ്യക്തികൾക്കു യാത്രചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങളുള്ള നൂതനമായ ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഉന്നതതല അന്വേഷണത്തിനു വ്യോമസേന ഉത്തരവിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ന് കോയന്പത്തൂരിൽനിന്ന് വ്യോമമാർഗം ഡൽഹിയിലേക്കു കൊണ്ടുപോകും.
അപകടവിവരം സ്ഥിരീകരിച്ചയുടൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് വിവരങ്ങൾ പങ്കുവച്ചു. ജനറൽ റാവത്തിന്റെ വസതിയിലെത്തിയ പ്രതിരോധമന്ത്രി റാവത്തിന്റെ മകളെ ആശ്വസിപ്പിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ, സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി ചേർന്ന് അടിയന്തരതീരുമാനങ്ങൾ കൈക്കൊണ്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, കാബിനറ്റ് സെക്രട്ടറി രാജീവ് ഗബ്ബ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
2019 ജനുവരിയിലാണ് ജനറൽ റാവത്ത് രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനികമേധാവിയായി ചുമതലയേറ്റത്. കര-വ്യോമ-നാവിക സേനകളുടെ ഏകോപനത്തിനായി സൃഷ്ടിച്ചതാണീ പദവി. 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽനിന്ന് റാവത്ത് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു
ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും സൈനികരുടെയും മരണങ്ങളി ൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.
വേർപാടിന്റെ വാർത്ത ഞെട്ടിച്ചുവെന്നും അദ്ദേഹത്തിന്റെ നാലു ദശാബ്ദക്കാലത്തെ മാതൃരാജ്യത്തിന് വേണ്ടിയുള്ള സേവനവും ധീരതയും എല്ലാക്കാല ത്തും ഓർമിക്കപ്പെടുമെന്നും രാഷ്ട്രപതി പറഞ്ഞു.
മരിച്ചവരിൽ മലയാളിയും
തൃശൂർ: പുത്തൂർ പൊന്നൂക്കര സ്വദേശിയും ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറും ആയിരുന്ന വ്യോമസേന വാറന്റ് ഓഫീസർ പ്രദീപ് അറയ്ക്കലാണ് (38) അപകടത്തിൽ മരിച്ച മലയാളി. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ മകനാണ്. സംഭവം അറിഞ്ഞ് സഹോദരൻ പ്രസാദ് കോയന്പത്തൂരിലേക്കു തിരിച്ചിട്ടുണ്ട്.
പ്രദീപിന്റെ കുടുംബം കോയന്പത്തൂരിലെ ക്വാർട്ടേഴ്സിലാണ് താമസം. പ്രദീപ് മകന്റെ പിറന്നാളാഘോഷത്തിനും അച്ഛന്റെ ചികിത്സാവശ്യത്തിനുമായി നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച് നാലാംദിവസമാണ് അപകടം. അമ്മ: കുമാരി. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷൻ ദേവ് (അഞ്ച്), ദേവപ്രയാഗ് (രണ്ട്).