കൊഹിമ: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റു 13 ഗ്രാമീണർ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി നാട്ടുകാർ. സുരക്ഷാപരിശോധനയ്ക്കിടെ സംശയം തോന്നിയതിനെത്തുടർന്നാണു വെടിവച്ചതെന്ന ഔദ്യോഗിക വിശദീകരണം നാട്ടുകാർ നിരാകരിക്കുകയാണ്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒളിപ്പിക്കാനാണ് സുരക്ഷാസേന ആദ്യം ശ്രമിച്ചത്. പഴയ വസ്ത്രങ്ങൾ ധരിപ്പിച്ചു തീവ്രവാദികളെന്നു തെറ്റിദ്ധരിപ്പിക്കാനും നീക്കം നടന്നതായി അവർ ആരോപിച്ചു.
അതേസമയം ആരോപണത്തിൽ വിശദീകരണത്തിന് സൈനിക നേതൃത്വം തയാറായില്ല. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ഖനിത്തൊഴിലാളികളായ 13 പേരെ എൻഎസ്സിഎൻ (കെ) തീവ്രവാദികളെന്നു തെറ്റിദ്ധരിച്ച് സൈനികർ വധിച്ചത്. തൊഴിലാളികൾ വീട്ടിലെത്താത്തതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണു മരണവിവരം അറിയുന്നത്.
സംഭവത്തിൽ കേന്ദ്രസർക്കാർ ഖേദം പ്രകടിപ്പിച്ചിരുന്നു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒളിപ്പിക്കാനാണ് സുരക്ഷാസേന ആദ്യം ശ്രമിച്ചത്. പഴയ വസ്ത്രങ്ങൾ ധരിപ്പിച്ചു തീവ്രവാദികളെന്നു തെറ്റിദ്ധരിപ്പിക്കാനും നീക്കം നടന്നതായി അവർ ആരോപിച്ചു.
അതേസമയം ആരോപണത്തിൽ വിശദീകരണത്തിന് സൈനിക നേതൃത്വം തയാറായില്ല. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ഖനിത്തൊഴിലാളികളായ 13 പേരെ എൻഎസ്സിഎൻ (കെ) തീവ്രവാദികളെന്നു തെറ്റിദ്ധരിച്ച് സൈനികർ വധിച്ചത്. തൊഴിലാളികൾ വീട്ടിലെത്താത്തതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണു മരണവിവരം അറിയുന്നത്.
സംഭവത്തിൽ കേന്ദ്രസർക്കാർ ഖേദം പ്രകടിപ്പിച്ചിരുന്നു.