ന്യൂഡൽഹി: രാജ്യസഭാ എംപിമാരെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ എട്ടാം ദിവസവും പ്രതിപക്ഷ നേതാക്കൾ പ്രക്ഷോഭം തുടർന്നു. കോണ്ഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽവച്ചു നടന്ന സമരത്തിൽ പങ്കുചേർന്നു.
നാഗാലാൻഡിൽ 13 ഗ്രാമീണരുടെയും ഒരു സൈനികന്റെയും മരണത്തിന് കാരണമാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് നാഗാലാൻഡ് എംപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷാ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷൽ പവർ ആക്ട് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
കർഷകപ്രക്ഷോഭം, വിലക്കയറ്റം, അതിർത്തിയിലെ സുരക്ഷാ പ്രശ്നങ്ങൾ, രാജ്യസഭ എംപിമാരുടെ സസ്പെൻഷൻ തുടങ്ങിയ വിഷയങ്ങൾ കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി കോണ്ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിച്ചു. പ്രതിപക്ഷ എംപിമാരുടെ ബഹളത്തത്തുടർന്ന് രാജ്യസഭാ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു പ്രതിപക്ഷ നേതാക്കൾ സംയമനം പാലിക്കണമെന്നും ക്ഷമയെ പരീക്ഷിക്കരുതെന്നും മുന്നറിയിപ്പു നൽകി.
രാജ്യത്തെ 5000 ത്തി ലധികം അണക്കെട്ടുകളുടെ നിയന്ത്രണം കേന്ദ്രസർക്കാരിനു കീഴിലുള്ള ഡാം സുരക്ഷാ അഥോറിറ്റിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന ഡാം സുരക്ഷാ ബിൽ, കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യുത്പാദന സാങ്കേതിക സഹായവിദ്യാ നിയന്ത്രണ ബിൽ എന്നിവയ്ക്ക് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു.
ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവർ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിൽ കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശശി തരൂർ മുതലായവർ നടുക്കം രേഖപ്പെടുത്തി.
നാഗാലാൻഡിൽ 13 ഗ്രാമീണരുടെയും ഒരു സൈനികന്റെയും മരണത്തിന് കാരണമാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് നാഗാലാൻഡ് എംപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷാ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷൽ പവർ ആക്ട് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
കർഷകപ്രക്ഷോഭം, വിലക്കയറ്റം, അതിർത്തിയിലെ സുരക്ഷാ പ്രശ്നങ്ങൾ, രാജ്യസഭ എംപിമാരുടെ സസ്പെൻഷൻ തുടങ്ങിയ വിഷയങ്ങൾ കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി കോണ്ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിച്ചു. പ്രതിപക്ഷ എംപിമാരുടെ ബഹളത്തത്തുടർന്ന് രാജ്യസഭാ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു പ്രതിപക്ഷ നേതാക്കൾ സംയമനം പാലിക്കണമെന്നും ക്ഷമയെ പരീക്ഷിക്കരുതെന്നും മുന്നറിയിപ്പു നൽകി.
രാജ്യത്തെ 5000 ത്തി ലധികം അണക്കെട്ടുകളുടെ നിയന്ത്രണം കേന്ദ്രസർക്കാരിനു കീഴിലുള്ള ഡാം സുരക്ഷാ അഥോറിറ്റിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന ഡാം സുരക്ഷാ ബിൽ, കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യുത്പാദന സാങ്കേതിക സഹായവിദ്യാ നിയന്ത്രണ ബിൽ എന്നിവയ്ക്ക് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു.
ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവർ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിൽ കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശശി തരൂർ മുതലായവർ നടുക്കം രേഖപ്പെടുത്തി.