ന്യൂഡൽഹി: മധ്യപ്രദേശിലേയും കർണാടകയിലെയും ക്രൈസ്തവ വിരുദ്ധ വർഗീയ ആക്രമണങ്ങളിൽ മറ്റു സഭാ നടപടികൾ നിർത്തിവച്ചുള്ള ചർച്ച ആവശ്യപ്പെട്ട് ടി. എൻ. പ്രതാപൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
പുരോഹിതർക്കും കന്യാസ്ത്രീകൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് രാജ്യത്ത്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാർ രാജ്യത്തിന് നൽകിയ സേവനങ്ങൾ തുല്യതയില്ലാത്തതാണ്.
വ്യാജ വ്യവഹാരങ്ങളുണ്ടാക്കി അവരെ ആക്രമിക്കുന്നതും അവരുടെ ഭരണഘടനാ അവകാശം ലംഘിക്കുന്നതും പ്രോത്സാഹിപ്പിക്കരുതെന്നും ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു.
പുരോഹിതർക്കും കന്യാസ്ത്രീകൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് രാജ്യത്ത്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാർ രാജ്യത്തിന് നൽകിയ സേവനങ്ങൾ തുല്യതയില്ലാത്തതാണ്.
വ്യാജ വ്യവഹാരങ്ങളുണ്ടാക്കി അവരെ ആക്രമിക്കുന്നതും അവരുടെ ഭരണഘടനാ അവകാശം ലംഘിക്കുന്നതും പ്രോത്സാഹിപ്പിക്കരുതെന്നും ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു.