ബെർലിൻ: നീണ്ട 16 വർഷം ജർമനിയെ നയിച്ച ആംഗല മെർക്കൽ (67) അധികാരമൊഴിഞ്ഞു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഒലാഫ് ഷോൾസ് പുതിയ ചാൻസലറായി അധികാരമേറ്റു.
സെപ്റ്റംബറിലെ തെരഞ്ഞെടുപ്പിനുശേഷം ചാൻസലർ പദവിയൊഴിഞ്ഞ മെർക്കൽ കാവൽ മന്ത്രിസഭയെ നയിക്കുകയായിരുന്നു. ജർമൻ പാർലമെന്റായ ബുണ്ടസ്റ്റാഗിൽ നടന്ന ലളിതമായ ചടങ്ങിൽ ഷോൾസ് ഒന്പതാമത്തെ ചാൻസലറായി സത്യപ്രതിജ്ഞ ചെയ്തു.
പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 395 പേർ ഷോൾസിനെ പിന്തുണച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻ പാർട്ടി, ഫ്രീ ഡെമോക്രാറ്റിക് പാർട്ടികളുടെ ത്രികക്ഷി സഖ്യ സർക്കാരിനെയാണ് 63 കാരനായ ഷോൾസ് നയിക്കുന്നത്. മെർക്കൽ ഭരണകൂടത്തിൽ ധനമന്ത്രി, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. ഷോൾസിനൊപ്പം 16 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
2005 നവംബർ 22 ന് ആണ് മെർക്കൽ ജർമനിയുടെ ആദ്യ വനിതാ ചാൻസലറായി അധികാരമേറ്റത്. പ്രതിസന്ധി ഘട്ടങ്ങളിൽ യൂറോപ്യൻ യൂണിയനെ മുന്നോട്ടു നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള പൂർവ്വ ജർമനിയിലാണ് ശാസ്ത്രജ്ഞ കൂടിയായിരുന്ന മെർക്കൽ വളർന്നത്. 1982 മുതൽ 1998 വരെ ജർമനിയെ നയിച്ച ഹെൽമുട് കോളിന്റെ റിക്കാർഡ് ഒരാഴ്ചയുടെ മാത്രം വ്യത്യാസത്തിൽ മറികടക്കാൻ മെർക്കലിന് ആയില്ല.
നാലു യുഎസ് പ്രസിഡന്റ്, നാല് ഫ്രഞ്ച് പ്രസിഡന്റ്, അഞ്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി, എട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ മെർക്കലിനായി. അഭയാർഥി പ്രശ്നസമയത്തും കോവിഡ് പ്രതിസന്ധിയിലും ജർമനിയെ നയിച്ചു.
കിഴക്കൻ യുക്രെയ്നിലെ ക്രിമിയ റഷ്യ പിടിച്ചെടുത്തപ്പോൾ റഷ്യക്കെതിരേ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയതിനു പിന്നിൽ മെർക്കലായിരുന്നു.സെപ്റ്റംബർ തെരഞ്ഞെടുപ്പിൽ മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ സഖ്യത്തിനു ഭൂരിപക്ഷം നേടായാനായില്ല. തെരഞ്ഞെടുപ്പിന് മുന്പു തന്നെ മെർക്കൽ ഭരണത്തിൽനിന്ന് വിരമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബറിലെ തെരഞ്ഞെടുപ്പിനുശേഷം ചാൻസലർ പദവിയൊഴിഞ്ഞ മെർക്കൽ കാവൽ മന്ത്രിസഭയെ നയിക്കുകയായിരുന്നു. ജർമൻ പാർലമെന്റായ ബുണ്ടസ്റ്റാഗിൽ നടന്ന ലളിതമായ ചടങ്ങിൽ ഷോൾസ് ഒന്പതാമത്തെ ചാൻസലറായി സത്യപ്രതിജ്ഞ ചെയ്തു.
പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 395 പേർ ഷോൾസിനെ പിന്തുണച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻ പാർട്ടി, ഫ്രീ ഡെമോക്രാറ്റിക് പാർട്ടികളുടെ ത്രികക്ഷി സഖ്യ സർക്കാരിനെയാണ് 63 കാരനായ ഷോൾസ് നയിക്കുന്നത്. മെർക്കൽ ഭരണകൂടത്തിൽ ധനമന്ത്രി, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. ഷോൾസിനൊപ്പം 16 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
2005 നവംബർ 22 ന് ആണ് മെർക്കൽ ജർമനിയുടെ ആദ്യ വനിതാ ചാൻസലറായി അധികാരമേറ്റത്. പ്രതിസന്ധി ഘട്ടങ്ങളിൽ യൂറോപ്യൻ യൂണിയനെ മുന്നോട്ടു നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള പൂർവ്വ ജർമനിയിലാണ് ശാസ്ത്രജ്ഞ കൂടിയായിരുന്ന മെർക്കൽ വളർന്നത്. 1982 മുതൽ 1998 വരെ ജർമനിയെ നയിച്ച ഹെൽമുട് കോളിന്റെ റിക്കാർഡ് ഒരാഴ്ചയുടെ മാത്രം വ്യത്യാസത്തിൽ മറികടക്കാൻ മെർക്കലിന് ആയില്ല.
നാലു യുഎസ് പ്രസിഡന്റ്, നാല് ഫ്രഞ്ച് പ്രസിഡന്റ്, അഞ്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി, എട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ മെർക്കലിനായി. അഭയാർഥി പ്രശ്നസമയത്തും കോവിഡ് പ്രതിസന്ധിയിലും ജർമനിയെ നയിച്ചു.
കിഴക്കൻ യുക്രെയ്നിലെ ക്രിമിയ റഷ്യ പിടിച്ചെടുത്തപ്പോൾ റഷ്യക്കെതിരേ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയതിനു പിന്നിൽ മെർക്കലായിരുന്നു.സെപ്റ്റംബർ തെരഞ്ഞെടുപ്പിൽ മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ സഖ്യത്തിനു ഭൂരിപക്ഷം നേടായാനായില്ല. തെരഞ്ഞെടുപ്പിന് മുന്പു തന്നെ മെർക്കൽ ഭരണത്തിൽനിന്ന് വിരമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.