ന്യൂഡൽഹി: കർഷകർ മുന്നോട്ടു വച്ച ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ കർഷകസമരം പിൻവലിക്കുമെന്നു സൂചന. സർക്കാരിന്റെ കരടു നിർദേശങ്ങൾ കർഷക പ്രതിനിധികളുമായി പങ്കുവച്ചു.
കേന്ദ്രനിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി കർഷക സംഘടനയുടെ മുതിർന്ന നേതാക്കൾ ഇന്നലെ സിംഗുവിൽ യോഗം ചേർന്നു. കർഷക സമരത്തിനു നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയുടെ പ്രവർത്തകരിൽ വലിയൊരുഭാഗം സമരം അവസാനിപ്പിക്കണമെന്ന നിലപാടാണു സ്വീകരിച്ചത്.
കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നൽകും. ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പു നൽകാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടുണ്ട്. കർഷകർക്കെതിരേ ചുമത്തിയിരിക്കുന്ന കേസുകൾ പിൻവലിക്കാൻ കേന്ദ്രം തയാറായതായാണു വിവരം. കേന്ദ്ര സർക്കാരിന്റെ കരടു നിർദേശങ്ങൾ അംഗീകരിച്ച് സമരം പിൻവലിക്കുന്നത് ആലോചിക്കുന്നതിനായി സിംഗുവിൽ ഇന്നു കർഷകസംഘടനകളുടെ യോഗം വീണ്ടും ചേരും.
താങ്ങുവില നിശ്ചയിക്കുന്ന കേന്ദ്രസർക്കാരിന്റെ കമ്മിറ്റിയിലേക്ക് അഞ്ചു കർഷക നേതാക്കളുടെ പേരുകൾ സംയുക്ത കിസാൻ മോർച്ച ശിപാർശ ചെയ്തിരുന്നു. കർഷകർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുക, കർഷക സമരത്തിൽ മരിച്ച കർഷകരുടെ കുടുംബങ്ങൾക്കു ധനസഹായം നൽകുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുക, കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ കത്തിക്കുന്നതിൽ കർഷകരെ പ്രതികളാക്കുന്ന മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടികൾ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ കേന്ദ്രം പരിഗണിക്കും.
ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയിൽ വിചാരണ നേരിടുന്ന പ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ പുറത്താക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല. കേസുകൾ പിൻവലിക്കുക, താങ്ങു വില ഉറപ്പുനൽകുക, അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി കിസാൻ മോർച്ചയുടെ അഞ്ചംഗ പ്രതിനിധികൾ നാളെ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും.
നിയമസഭ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പാർലമെന്റിലെ ഇരുസഭകളിലും ബില്ലുകൾ പാസാക്കി നിയമങ്ങൾ റദ്ദ് ചെയ്തിരുന്നു.
രാഹുൽ ഗോപിനാഥ്
കേന്ദ്രനിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി കർഷക സംഘടനയുടെ മുതിർന്ന നേതാക്കൾ ഇന്നലെ സിംഗുവിൽ യോഗം ചേർന്നു. കർഷക സമരത്തിനു നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയുടെ പ്രവർത്തകരിൽ വലിയൊരുഭാഗം സമരം അവസാനിപ്പിക്കണമെന്ന നിലപാടാണു സ്വീകരിച്ചത്.
കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നൽകും. ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പു നൽകാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടുണ്ട്. കർഷകർക്കെതിരേ ചുമത്തിയിരിക്കുന്ന കേസുകൾ പിൻവലിക്കാൻ കേന്ദ്രം തയാറായതായാണു വിവരം. കേന്ദ്ര സർക്കാരിന്റെ കരടു നിർദേശങ്ങൾ അംഗീകരിച്ച് സമരം പിൻവലിക്കുന്നത് ആലോചിക്കുന്നതിനായി സിംഗുവിൽ ഇന്നു കർഷകസംഘടനകളുടെ യോഗം വീണ്ടും ചേരും.
താങ്ങുവില നിശ്ചയിക്കുന്ന കേന്ദ്രസർക്കാരിന്റെ കമ്മിറ്റിയിലേക്ക് അഞ്ചു കർഷക നേതാക്കളുടെ പേരുകൾ സംയുക്ത കിസാൻ മോർച്ച ശിപാർശ ചെയ്തിരുന്നു. കർഷകർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുക, കർഷക സമരത്തിൽ മരിച്ച കർഷകരുടെ കുടുംബങ്ങൾക്കു ധനസഹായം നൽകുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുക, കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ കത്തിക്കുന്നതിൽ കർഷകരെ പ്രതികളാക്കുന്ന മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടികൾ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ കേന്ദ്രം പരിഗണിക്കും.
ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയിൽ വിചാരണ നേരിടുന്ന പ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ പുറത്താക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല. കേസുകൾ പിൻവലിക്കുക, താങ്ങു വില ഉറപ്പുനൽകുക, അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി കിസാൻ മോർച്ചയുടെ അഞ്ചംഗ പ്രതിനിധികൾ നാളെ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും.
നിയമസഭ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പാർലമെന്റിലെ ഇരുസഭകളിലും ബില്ലുകൾ പാസാക്കി നിയമങ്ങൾ റദ്ദ് ചെയ്തിരുന്നു.
രാഹുൽ ഗോപിനാഥ്