ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു പാർലമെന്റിനകത്തും പുറത്തും കേരള എംപിമാരുടെ ധർണയും പ്രകടനവും പ്രതിഷേധവും.
രാവിലെ പാർലമെന്റ് നടപടി ആരംഭിക്കുന്നതിനു മുന്പേ കേരള കോണ്ഗ്രസ്- എം എംപിമാരായ ജോസ് കെ. മാണിയും തോമസ് ചാഴികാടനും പാർലമെന്റിന്റെ പ്രധാന കവാടത്തിൽ ധർണ നടത്തി. ഈസമയം കോണ്ഗ്രസ് എംപിമാർ ഇതേ വിഷയത്തിൽ പിന്തുണയുമായി പാർലമെന്റിനു മുന്നിൽ മാർച്ച് നടത്തി.
തുടർന്ന് ലോക്സഭയിൽ എംപിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെട്ടു കേരള ജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷനുകൾ അവതരിപ്പിച്ചു.
മുന്നറിയിപ്പില്ലാതെ അർധരാത്രിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണമെന്നു നിരവധി തവണ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാത്തതു തീർത്തും നിർഭാഗ്യകരമാണെന്നു പാർലമെന്റിനു മുന്നിലെ ധർണയ്ക്കു മുന്പ് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു.
ഒരു വശത്ത് ജലബോംബും മറുവശത്ത് പ്രളയഭീതിയുമാണു കേരളത്തിലെ ജനങ്ങൾക്ക്. അന്തർസംസ്ഥാന വിഷയമെന്ന നിലയിൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ വിഷയം കേരളത്തിന്റെ മനുഷ്യാവകാശ പ്രശ്നമായി മാറിയിട്ടും കേന്ദ്രസർക്കാർ മൗനം പുലർത്തുന്നതു കേരള ജനതയോടുളള വിവേചനമാണെന്ന് ജോസ് കെ. മാണി പറഞ്ഞു. ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ നിരന്തര സമ്മർദങ്ങൾ തമിഴ്നാട് കണ്ടില്ലെന്നു നടിക്കുകയാണെന്നും പ്രധാനമന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കുകയാണെന്നും ജോസ് കെ. മാണിയും തോമസ് ചാഴികാടനും പറഞ്ഞു.
മുല്ലപ്പെരിയാർ ഭീഷണിയിൽ നിന്നു കേരളത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ എന്നിവരാണ് മാർച്ചു നടത്തിയത്.
ജോർജ് കള്ളിവയലിൽ
രാവിലെ പാർലമെന്റ് നടപടി ആരംഭിക്കുന്നതിനു മുന്പേ കേരള കോണ്ഗ്രസ്- എം എംപിമാരായ ജോസ് കെ. മാണിയും തോമസ് ചാഴികാടനും പാർലമെന്റിന്റെ പ്രധാന കവാടത്തിൽ ധർണ നടത്തി. ഈസമയം കോണ്ഗ്രസ് എംപിമാർ ഇതേ വിഷയത്തിൽ പിന്തുണയുമായി പാർലമെന്റിനു മുന്നിൽ മാർച്ച് നടത്തി.
തുടർന്ന് ലോക്സഭയിൽ എംപിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെട്ടു കേരള ജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷനുകൾ അവതരിപ്പിച്ചു.
മുന്നറിയിപ്പില്ലാതെ അർധരാത്രിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണമെന്നു നിരവധി തവണ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാത്തതു തീർത്തും നിർഭാഗ്യകരമാണെന്നു പാർലമെന്റിനു മുന്നിലെ ധർണയ്ക്കു മുന്പ് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു.
ഒരു വശത്ത് ജലബോംബും മറുവശത്ത് പ്രളയഭീതിയുമാണു കേരളത്തിലെ ജനങ്ങൾക്ക്. അന്തർസംസ്ഥാന വിഷയമെന്ന നിലയിൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ വിഷയം കേരളത്തിന്റെ മനുഷ്യാവകാശ പ്രശ്നമായി മാറിയിട്ടും കേന്ദ്രസർക്കാർ മൗനം പുലർത്തുന്നതു കേരള ജനതയോടുളള വിവേചനമാണെന്ന് ജോസ് കെ. മാണി പറഞ്ഞു. ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ നിരന്തര സമ്മർദങ്ങൾ തമിഴ്നാട് കണ്ടില്ലെന്നു നടിക്കുകയാണെന്നും പ്രധാനമന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കുകയാണെന്നും ജോസ് കെ. മാണിയും തോമസ് ചാഴികാടനും പറഞ്ഞു.
മുല്ലപ്പെരിയാർ ഭീഷണിയിൽ നിന്നു കേരളത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ എന്നിവരാണ് മാർച്ചു നടത്തിയത്.
ജോർജ് കള്ളിവയലിൽ