ന്യൂഡൽഹി: നീൽമണി ഫൂക്കനും ദാമോദർ മോസോക്കും സാഹിത്യരംഗത്തെ സർവോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം.
56-ാമത് പുരസ്കാരമാണ് ആസാമീസ് കവിയും എഴുത്തുകാരനുമായ നീൽമണി ഫൂക്കനു നല്കുക. കൊങ്കണി നോവലിസ്റ്റും സാഹിത്യകാരനുമായ ദാമോദർ മോസോക്കു 57-ാമത് പുരസ്കാരവും ലഭിക്കും.
കൊങ്കണി ഭാഷയിൽ സാഹിത്യ രചനകൾ നടത്തി വരുന്ന മോസോക്ക് 1983ൽ കാർമേലിൻ എന്ന നോവലിന്റെ രചനയ്ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നീൽമണി ഫൂക്കൻ 1981ലെ സാഹിത്യ അക്കാദമി പുരസ്കാരവും 1990ൽ പത്മശ്രീ പുരസ്കാരവും നേടിയിരുന്നു.
56-ാമത് പുരസ്കാരമാണ് ആസാമീസ് കവിയും എഴുത്തുകാരനുമായ നീൽമണി ഫൂക്കനു നല്കുക. കൊങ്കണി നോവലിസ്റ്റും സാഹിത്യകാരനുമായ ദാമോദർ മോസോക്കു 57-ാമത് പുരസ്കാരവും ലഭിക്കും.
കൊങ്കണി ഭാഷയിൽ സാഹിത്യ രചനകൾ നടത്തി വരുന്ന മോസോക്ക് 1983ൽ കാർമേലിൻ എന്ന നോവലിന്റെ രചനയ്ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നീൽമണി ഫൂക്കൻ 1981ലെ സാഹിത്യ അക്കാദമി പുരസ്കാരവും 1990ൽ പത്മശ്രീ പുരസ്കാരവും നേടിയിരുന്നു.