ലക്നോ: യുപിയിലെ മീറ്ററിൽ സമാജ്വാദി പാർട്ടിയും ആർഎൽഡിയും സംയുക്തമായി കൂറ്റൻ റാലി സംഘടിപ്പിച്ചു. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യത്തിൽ മത്സരിക്കുമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും ആർഎൽഡി പ്രസിഡന്റ് ജയന്ത് ചൗധരിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
യുപിയിലെ ബിജെപി സർക്കാരിനെ തുടച്ചുനീക്കുമെന്ന് അഖിലേഷും ജയന്തും പറഞ്ഞു. പടിഞ്ഞാറൻ യുപിയിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് ആർഎൽഡി. 2017ൽ മേഖലയിലെ 136 സീറ്റുകളിൽ 109 എണ്ണം ബിജെപി വിജയിച്ചിരുന്നു.
ഇത്തവണ സമാജ്വാദി പാർട്ടി-ആർഎൽഡി സഖ്യം ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നു. മുപ്പതിലേറെ സീറ്റുകൾ ആർഎൽഡിക്കു സമാജ്വാദി പാർട്ടി വിട്ടുനല്കുമെന്നാണു സൂചന. പടിഞ്ഞാറൻ യുപിയിൽ ജാട്ട്, മുസ്ലിം വോട്ട് ബാങ്കുള്ള പാർട്ടിയാണ് ആർഎൽഡി.
യുപിയിലെ ബിജെപി സർക്കാരിനെ തുടച്ചുനീക്കുമെന്ന് അഖിലേഷും ജയന്തും പറഞ്ഞു. പടിഞ്ഞാറൻ യുപിയിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് ആർഎൽഡി. 2017ൽ മേഖലയിലെ 136 സീറ്റുകളിൽ 109 എണ്ണം ബിജെപി വിജയിച്ചിരുന്നു.
ഇത്തവണ സമാജ്വാദി പാർട്ടി-ആർഎൽഡി സഖ്യം ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നു. മുപ്പതിലേറെ സീറ്റുകൾ ആർഎൽഡിക്കു സമാജ്വാദി പാർട്ടി വിട്ടുനല്കുമെന്നാണു സൂചന. പടിഞ്ഞാറൻ യുപിയിൽ ജാട്ട്, മുസ്ലിം വോട്ട് ബാങ്കുള്ള പാർട്ടിയാണ് ആർഎൽഡി.