പനാജി: ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രവി നായിക് കോൺഗ്രസിൽനിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നു.
ഇദ്ദേഹം എംഎൽഎസ്ഥാനം രാജിവച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ കോൺഗ്രസിനു കനത്ത തിരിച്ചടിയാണു രവി നായിക്കിന്റെ രാജി. രവി നായിക്കിന്റെ രാജിയോടെ 40 അംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം മൂന്നായി ചുരുങ്ങി.
2017ൽ കോൺഗ്രസ് ടിക്കറ്റിൽ 17 പേർ വിജയിച്ചിരുന്നു. ഇതിൽ 13 പേർ പല സമയത്തായി ബിജെപിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് രവി നായിക്, അലെക്സിയോ റെജിനാൾഡോ, പ്രതാപ് സിംഗ് റാണെ എന്നിവരാണ് ഇനി അവശേഷിക്കുന്ന കോൺഗ്രസ് എംഎൽഎമാർ.
പ്രതാപ് സിംഗ് റാണെയുടെ മകൻ വിശ്വജിത് റാണെ ആണു ആദ്യം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. പിന്നീട് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തിൽ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പ്രമോദ് സാവന്ത് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാണ് ചന്ദ്രകാന്ത് കാവ്ലേക്കർ.
ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ലൂസിഞ്ഞോ ഫെലെറോ സെപ്റ്റംബറിൽ നിയമസഭാംഗത്വം രാജിവച്ചിരുന്നു. തൃണമൂൽ കോൺഗ്രസിൽ ചേർന്ന ഫെലെറോ ബംഗാളിൽനിന്നു രാജ്യസഭാംഗമായി.
ഇദ്ദേഹം എംഎൽഎസ്ഥാനം രാജിവച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ കോൺഗ്രസിനു കനത്ത തിരിച്ചടിയാണു രവി നായിക്കിന്റെ രാജി. രവി നായിക്കിന്റെ രാജിയോടെ 40 അംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം മൂന്നായി ചുരുങ്ങി.
2017ൽ കോൺഗ്രസ് ടിക്കറ്റിൽ 17 പേർ വിജയിച്ചിരുന്നു. ഇതിൽ 13 പേർ പല സമയത്തായി ബിജെപിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് രവി നായിക്, അലെക്സിയോ റെജിനാൾഡോ, പ്രതാപ് സിംഗ് റാണെ എന്നിവരാണ് ഇനി അവശേഷിക്കുന്ന കോൺഗ്രസ് എംഎൽഎമാർ.
പ്രതാപ് സിംഗ് റാണെയുടെ മകൻ വിശ്വജിത് റാണെ ആണു ആദ്യം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. പിന്നീട് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തിൽ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പ്രമോദ് സാവന്ത് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാണ് ചന്ദ്രകാന്ത് കാവ്ലേക്കർ.
ഗോവ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ലൂസിഞ്ഞോ ഫെലെറോ സെപ്റ്റംബറിൽ നിയമസഭാംഗത്വം രാജിവച്ചിരുന്നു. തൃണമൂൽ കോൺഗ്രസിൽ ചേർന്ന ഫെലെറോ ബംഗാളിൽനിന്നു രാജ്യസഭാംഗമായി.