സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രണ്ടര വയസുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പോക്സോ കോടതി വധശിക്ഷയ്ക്കു വിധിച്ചു.
ബിഹാർ സ്വദേശിയായ ഗുഡ്ഡു യാദവി(35)നാണു തൂക്കുകയർ ലഭിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ സംസ്ഥാന സർക്കാരിനോടു കോടതി നിർദേശിച്ചു.
നവംബർ നാലിനായിരുന്നു ഇതരസംസ്ഥാന ദന്പതിമാരുടെ മകളായ രണ്ടരവയസുകാരി പീഡനത്തിനിരായി കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ മൃതദേഹം പ്രതി കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞു. നവംബർ ഏഴിനു മൃതദേഹം കണ്ടെടുത്തു. തൊട്ടടുത്ത ദിവസം പ്രതി അറസ്റ്റിലായി. ഏഴു ദിവസത്തികം കുറ്റപത്രം സമർപ്പിച്ചു. ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് ഒരു മാസത്തിനകം തൂക്കുകയർ വിധിച്ചു.
ബിഹാർ സ്വദേശിയായ ഗുഡ്ഡു യാദവി(35)നാണു തൂക്കുകയർ ലഭിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ സംസ്ഥാന സർക്കാരിനോടു കോടതി നിർദേശിച്ചു.
നവംബർ നാലിനായിരുന്നു ഇതരസംസ്ഥാന ദന്പതിമാരുടെ മകളായ രണ്ടരവയസുകാരി പീഡനത്തിനിരായി കൊല്ലപ്പെട്ടത്.
കുഞ്ഞിന്റെ മൃതദേഹം പ്രതി കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞു. നവംബർ ഏഴിനു മൃതദേഹം കണ്ടെടുത്തു. തൊട്ടടുത്ത ദിവസം പ്രതി അറസ്റ്റിലായി. ഏഴു ദിവസത്തികം കുറ്റപത്രം സമർപ്പിച്ചു. ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് ഒരു മാസത്തിനകം തൂക്കുകയർ വിധിച്ചു.