ഹൂസ്റ്റൺ: മലയാളി വേരുകളുള്ള അനിൽ മേനോൻ യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശയാത്രിക(അസ്ട്രനോട്ട്) പരീശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ടു.
നാല്പത്തഞ്ചുകാരനായ ഇദ്ദേഹം ഡോക്ടറും യുഎസ് വ്യോമസേനയിൽ ലഫ്റ്റനന്റ് കേണലുമാണ്. ശങ്കരൻ മേനോന്റെയും യുക്രെയ്ൻ വംശജ ലിസോ സമോലങ്കയുടെയും മകനാണ്. മിന്നസോട്ടയിലെ മിനിയാപോളീസ് ആണു സ്വദേശം.
അനിൽ മേനോൻ അടക്കം പത്തു പേരെയാണ് നാസ തെരഞ്ഞെടുത്തിരിക്കുന്നത്. ജനുവരിമുതലുള്ള രണ്ടുവർഷ പരിശീലനം പൂർത്തിയാക്കിയശേഷം നാസയുടെയും അമേരിക്കയിലെ സ്വകാര്യ കന്പനികളുടെയും ഭാവി ബഹിരാകാശ ദൗത്യങ്ങളിലും ഗവേഷണപദ്ധതികളിലും പങ്കാളികളാകും.
അനില്‍ മേനോന് നേരത്തെ ഇലോൺ മക്സിന്റെ സ്പേസ് എക്സ് കന്പനിയുടെ ബഹിരാകാശയാത്രാ പദ്ധതിയിൽ സഹായിച്ചിട്ടുണ്ട്. നാസയുടെ ബഹിരാകാശ ദൗത്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഹാർവഡ്, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റികളിലായിരുന്നു ഉന്നതവിദ്യാഭ്യാസം. സ്പേസ് എക്സില്‍ ജോലി ചെയ്യുന്ന അന്നാ മേനോന് ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.
നാല്പത്തഞ്ചുകാരനായ ഇദ്ദേഹം ഡോക്ടറും യുഎസ് വ്യോമസേനയിൽ ലഫ്റ്റനന്റ് കേണലുമാണ്. ശങ്കരൻ മേനോന്റെയും യുക്രെയ്ൻ വംശജ ലിസോ സമോലങ്കയുടെയും മകനാണ്. മിന്നസോട്ടയിലെ മിനിയാപോളീസ് ആണു സ്വദേശം.
അനിൽ മേനോൻ അടക്കം പത്തു പേരെയാണ് നാസ തെരഞ്ഞെടുത്തിരിക്കുന്നത്. ജനുവരിമുതലുള്ള രണ്ടുവർഷ പരിശീലനം പൂർത്തിയാക്കിയശേഷം നാസയുടെയും അമേരിക്കയിലെ സ്വകാര്യ കന്പനികളുടെയും ഭാവി ബഹിരാകാശ ദൗത്യങ്ങളിലും ഗവേഷണപദ്ധതികളിലും പങ്കാളികളാകും.
അനില്‍ മേനോന് നേരത്തെ ഇലോൺ മക്സിന്റെ സ്പേസ് എക്സ് കന്പനിയുടെ ബഹിരാകാശയാത്രാ പദ്ധതിയിൽ സഹായിച്ചിട്ടുണ്ട്. നാസയുടെ ബഹിരാകാശ ദൗത്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഹാർവഡ്, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റികളിലായിരുന്നു ഉന്നതവിദ്യാഭ്യാസം. സ്പേസ് എക്സില്‍ ജോലി ചെയ്യുന്ന അന്നാ മേനോന് ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.