ന്യൂഡൽഹി: റഷ്യയിൽനിന്ന് അത്യാധുനിക എസ്-400 മിസൈൽ സംവിധാനം വാങ്ങുന്നതിനും ആറു ലക്ഷം എകെ- 203 (7.73x 39) റൈഫിളുകൾ ഇന്ത്യയിൽ നിർമിക്കുന്നതിനുമുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു.
ഇന്നലെ ഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉച്ചകോടിയുടെ ഭാഗമായി ഇവയടക്കം പത്തു സുപ്രധാന കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം തകർക്കാനുള്ള ശ്രമങ്ങളാണ് അമേരിക്ക നടത്തിയതെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധശേഷിക്കു വളരെ പ്രധാനപ്പെട്ട പ്രായോഗിക അർഥമുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ഭീഷണിയും അതൃപ്തിയും വകവയ്ക്കാതെയാണു റഷ്യയിൽനിന്ന് എസ്-400 വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.
ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നുമുള്ള ഭീഷണികളെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്ന എസ്-400 മിസൈൽ സംവിധാനം മേഖലയിലെ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമെന്നു പ്രതിരോധ വിദഗ്ധർ വിശദീകരിച്ചു.
പുടിൻ എത്തുന്നതിനു മുന്പായി ഇന്നലെ രാവിലെ റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്ഗുവും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മന്ത്രിമാരായ രാജ്നാഥ്സിംഗും എസ്. ജയശങ്കറും വിശദമായ ചർച്ചകൾ നടത്തിയാണു പ്രധാന കരാറുകൾ ഒപ്പുവച്ചത്. ഇന്ത്യയുടെ പരമാധികാരത്തിൽ വീഴ്ച വരുത്താതെയാണു തീരുമാനങ്ങളെടുക്കുന്നതെന്നു പ്രതിരോധ സഹമന്ത്രി മന്ത്രി അജയ് ഭട്ട് പാർലമെന്റിൽ പറഞ്ഞു.
നേരത്തെ എസ്-400 വാങ്ങിയതിന് തുർക്കിക്കെതിരേ അമേരിക്ക അവരുടെ "അഡ്വേഴ്സറീസ് ത്രൂ സാംഗ്ഷൻസ് ആക്ട് (സിഎഎടിഎസ്എ)’ പ്രകാരം ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരേ അത്തരം ഉപരോധങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അതേസമയം, ജോ ബൈഡൻ ഭരണകൂടവും ന്യൂഡൽഹിയും തമ്മിലുള്ള ഉറപ്പുള്ള ബന്ധത്തിന് ഈ കരാർ വലിയ വെല്ലുവിളിയാണ്.
എകെ 203 റൈഫിളുകൾക്കായി 2019 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും സർക്കാർതല ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു.
ഭാരം കുറഞ്ഞതും 300 മീറ്റർ പരിധിയുമുള്ള നൂതന റൈഫിളുകൾക്കായുള്ള റഷ്യൻ കരാറിനു കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി കഴിഞ്ഞ ശനിയാഴ്ച അനുമതി നൽകി. ഇന്തോ- റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സംയുക്ത കന്പനിയാണു യുപിയിലെ അമേഠിയിലുള്ള കോർവയിൽ എകെ-203 റൈഫിളുകൾ നിർമാണ ഫാക്ടറി ആരംഭിക്കുക. 5,200 കോടിയുടേതാണ് ഈ കരാർ.
പ്രതിരോധത്തിനു പുറമെ വ്യാപാര, ഉൗർജ, സാങ്കേതികവിദ്യ, ബഹിരാകാശ, വാക്സിൻ- മരുന്ന് ഉത്പാദനം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഇന്നലെ തീരുമാനത്തിലെത്തിയത്.
എസ് -400
400 കിലോമീറ്റർ ദൂരപരി ധിയിലുള്ള വ്യോമാക്രമണങ്ങളെ നേരിടാൻ സഹായിക്കുന്നതാണ് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം. അയൽപക്കത്തുള്ള ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണ സംവിധാനങ്ങളെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും കഴിയുകയും ചെയ്യും. മാസങ്ങൾക്കകം എസ്-400 ലഭ്യമാകുമെന്നാണു പ്രതീക്ഷ.
ജോർജ് കള്ളിവയലിൽ
ഇന്നലെ ഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉച്ചകോടിയുടെ ഭാഗമായി ഇവയടക്കം പത്തു സുപ്രധാന കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം തകർക്കാനുള്ള ശ്രമങ്ങളാണ് അമേരിക്ക നടത്തിയതെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധശേഷിക്കു വളരെ പ്രധാനപ്പെട്ട പ്രായോഗിക അർഥമുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ ഭീഷണിയും അതൃപ്തിയും വകവയ്ക്കാതെയാണു റഷ്യയിൽനിന്ന് എസ്-400 വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.
ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നുമുള്ള ഭീഷണികളെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്ന എസ്-400 മിസൈൽ സംവിധാനം മേഖലയിലെ സമവാക്യങ്ങളെ തിരുത്തിക്കുറിക്കുമെന്നു പ്രതിരോധ വിദഗ്ധർ വിശദീകരിച്ചു.
പുടിൻ എത്തുന്നതിനു മുന്പായി ഇന്നലെ രാവിലെ റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്ഗുവും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മന്ത്രിമാരായ രാജ്നാഥ്സിംഗും എസ്. ജയശങ്കറും വിശദമായ ചർച്ചകൾ നടത്തിയാണു പ്രധാന കരാറുകൾ ഒപ്പുവച്ചത്. ഇന്ത്യയുടെ പരമാധികാരത്തിൽ വീഴ്ച വരുത്താതെയാണു തീരുമാനങ്ങളെടുക്കുന്നതെന്നു പ്രതിരോധ സഹമന്ത്രി മന്ത്രി അജയ് ഭട്ട് പാർലമെന്റിൽ പറഞ്ഞു.
നേരത്തെ എസ്-400 വാങ്ങിയതിന് തുർക്കിക്കെതിരേ അമേരിക്ക അവരുടെ "അഡ്വേഴ്സറീസ് ത്രൂ സാംഗ്ഷൻസ് ആക്ട് (സിഎഎടിഎസ്എ)’ പ്രകാരം ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരേ അത്തരം ഉപരോധങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അതേസമയം, ജോ ബൈഡൻ ഭരണകൂടവും ന്യൂഡൽഹിയും തമ്മിലുള്ള ഉറപ്പുള്ള ബന്ധത്തിന് ഈ കരാർ വലിയ വെല്ലുവിളിയാണ്.
എകെ 203 റൈഫിളുകൾക്കായി 2019 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും സർക്കാർതല ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു.
ഭാരം കുറഞ്ഞതും 300 മീറ്റർ പരിധിയുമുള്ള നൂതന റൈഫിളുകൾക്കായുള്ള റഷ്യൻ കരാറിനു കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി കഴിഞ്ഞ ശനിയാഴ്ച അനുമതി നൽകി. ഇന്തോ- റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സംയുക്ത കന്പനിയാണു യുപിയിലെ അമേഠിയിലുള്ള കോർവയിൽ എകെ-203 റൈഫിളുകൾ നിർമാണ ഫാക്ടറി ആരംഭിക്കുക. 5,200 കോടിയുടേതാണ് ഈ കരാർ.
പ്രതിരോധത്തിനു പുറമെ വ്യാപാര, ഉൗർജ, സാങ്കേതികവിദ്യ, ബഹിരാകാശ, വാക്സിൻ- മരുന്ന് ഉത്പാദനം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഇന്നലെ തീരുമാനത്തിലെത്തിയത്.
എസ് -400
400 കിലോമീറ്റർ ദൂരപരി ധിയിലുള്ള വ്യോമാക്രമണങ്ങളെ നേരിടാൻ സഹായിക്കുന്നതാണ് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം. അയൽപക്കത്തുള്ള ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണ സംവിധാനങ്ങളെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും കഴിയുകയും ചെയ്യും. മാസങ്ങൾക്കകം എസ്-400 ലഭ്യമാകുമെന്നാണു പ്രതീക്ഷ.
ജോർജ് കള്ളിവയലിൽ