ന്യൂഡൽഹി: ഒമിക്രോണ് ഉൾപ്പെടെയുള്ള കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിൽ ആശങ്ക വ്യാപകമാകുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം മാതൃകയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ അവകാശങ്ങളും നിയമ പരിരക്ഷയും നൽകാനൊരുങ്ങി കേന്ദ്രസർക്കാർ.
തൊഴിൽ സമയം നിശ്ചയിച്ചും വൈദ്യുതി, ഇന്റർനെറ്റ് എന്നിവയ്ക്കു വരുന്ന ചെലവിനു പ്രത്യേക തുക അനുവദിച്ചും വർക്ക് ഫ്രം ഹോമിനു ചട്ടം രൂപീകരിക്കുന്ന കാര്യമാണു സർക്കാർ ആലോചിക്കുന്നത്.
വർക്ക് ഫ്രം ഹോം മാതൃകക്കാർക്കു കൂടുതൽ സുരക്ഷയും സൗകര്യവും ഒരുക്കി പോർച്ചുഗൽ നിയമനിർമാണം നടത്തിയിരുന്നു. ഇന്ത്യയും ഇതേ മാതൃക പിന്തുടരുമെന്നാണു സൂചന. ജോലിസമയം കഴിഞ്ഞാൽ ഓഫീസിൽ നിന്നുള്ള സന്ദേശങ്ങളും മറ്റും വരുന്ന ഉപകരണങ്ങൾ ഓഫ് ചെയ്യാനുള്ള വ്യവസ്ഥ (റൈറ്റ് ടു ഡിസ്കണക്ട്) പോർച്ചുഗീസ് പാർലമെന്റ് തള്ളിയിരുന്നു.
ജനുവരിയിൽ സേവനമേഖലയിൽ വർക്ക് ഫ്രം ഹോം സ്ഥിരമായി നടപ്പാക്കുന്നതിന്റെ സാധ്യത തേടാൻ കന്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. തൊഴിൽസമയം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ജീവനക്കാരും തൊഴിലുടമയും ധാരണയിലെത്തി ഇതു നടപ്പാക്കാനാണു കേന്ദ്രസർക്കാർ നിർദേശിച്ചത്. ഐടി, ഐടി അനുബന്ധ കന്പനികളിൽ ഈ മാതൃക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിവിധ സ്വകാര്യ കന്പനികൾ ഇപ്പോഴും വർക്ക് ഫ്രം ഹോം മാതൃകയാണ് പ്രോത്സാഹിപ്പിക്കുന്നത്. ടിസിഎസ് പോലുള്ള മുൻനിര കന്പനികൾ, വീട്ടിലിരുന്നു ജോലിചെയ്യുന്ന രീതി അടുത്തിടെ നീട്ടുകയുണ്ടായി.
വർഷങ്ങളോളം കോവിഡിനൊപ്പം ജീവിക്കാൻ ജനം നിർബന്ധിതരാകുമെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡി ന് പുതിയ വകഭേദങ്ങൾ വരുന്നതും വർക്ക് ഫ്രം ഹോമിന് കൂടുതൽ സ്വീകാര്യത നൽകുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതിനു നിയമസാധുത നൽകുന്നതിനു ചട്ടം രൂപീകരിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.
ചട്ടം നിലവിൽ വന്നാൽ
ഓഫീസ് സമയത്തിനുശേഷം തൊഴിലുടമകളോ സ്ഥാപന മേധാവികളോ ഔദ്യോഗിക കാര്യങ്ങൾക്കായി ജീവനക്കാരെ ബന്ധപ്പെടാൻ പാടില്ല.
വീട്ടിലിരുന്നുള്ള ജോലിക്ക് ആവശ്യമായ ഇന്റർനെറ്റ്, വൈദ്യുത ചെലവുകൾ സ്ഥാപനങ്ങൾ വഹിക്കണം.
ഓഫീസ് സമയത്തു ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താനും മേൽനോട്ടം വഹിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് അവകാശമുണ്ട്.
ജോലിസമയം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയാൽ തൊഴിലുടമകളിൽനിന്നു പിഴ ഈടാക്കാനും വ്യവസ്ഥകളുണ്ടാകും.
തൊഴിൽ സമയം നിശ്ചയിച്ചും വൈദ്യുതി, ഇന്റർനെറ്റ് എന്നിവയ്ക്കു വരുന്ന ചെലവിനു പ്രത്യേക തുക അനുവദിച്ചും വർക്ക് ഫ്രം ഹോമിനു ചട്ടം രൂപീകരിക്കുന്ന കാര്യമാണു സർക്കാർ ആലോചിക്കുന്നത്.
വർക്ക് ഫ്രം ഹോം മാതൃകക്കാർക്കു കൂടുതൽ സുരക്ഷയും സൗകര്യവും ഒരുക്കി പോർച്ചുഗൽ നിയമനിർമാണം നടത്തിയിരുന്നു. ഇന്ത്യയും ഇതേ മാതൃക പിന്തുടരുമെന്നാണു സൂചന. ജോലിസമയം കഴിഞ്ഞാൽ ഓഫീസിൽ നിന്നുള്ള സന്ദേശങ്ങളും മറ്റും വരുന്ന ഉപകരണങ്ങൾ ഓഫ് ചെയ്യാനുള്ള വ്യവസ്ഥ (റൈറ്റ് ടു ഡിസ്കണക്ട്) പോർച്ചുഗീസ് പാർലമെന്റ് തള്ളിയിരുന്നു.
ജനുവരിയിൽ സേവനമേഖലയിൽ വർക്ക് ഫ്രം ഹോം സ്ഥിരമായി നടപ്പാക്കുന്നതിന്റെ സാധ്യത തേടാൻ കന്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. തൊഴിൽസമയം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ജീവനക്കാരും തൊഴിലുടമയും ധാരണയിലെത്തി ഇതു നടപ്പാക്കാനാണു കേന്ദ്രസർക്കാർ നിർദേശിച്ചത്. ഐടി, ഐടി അനുബന്ധ കന്പനികളിൽ ഈ മാതൃക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിവിധ സ്വകാര്യ കന്പനികൾ ഇപ്പോഴും വർക്ക് ഫ്രം ഹോം മാതൃകയാണ് പ്രോത്സാഹിപ്പിക്കുന്നത്. ടിസിഎസ് പോലുള്ള മുൻനിര കന്പനികൾ, വീട്ടിലിരുന്നു ജോലിചെയ്യുന്ന രീതി അടുത്തിടെ നീട്ടുകയുണ്ടായി.
വർഷങ്ങളോളം കോവിഡിനൊപ്പം ജീവിക്കാൻ ജനം നിർബന്ധിതരാകുമെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡി ന് പുതിയ വകഭേദങ്ങൾ വരുന്നതും വർക്ക് ഫ്രം ഹോമിന് കൂടുതൽ സ്വീകാര്യത നൽകുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതിനു നിയമസാധുത നൽകുന്നതിനു ചട്ടം രൂപീകരിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.
ചട്ടം നിലവിൽ വന്നാൽ
ഓഫീസ് സമയത്തിനുശേഷം തൊഴിലുടമകളോ സ്ഥാപന മേധാവികളോ ഔദ്യോഗിക കാര്യങ്ങൾക്കായി ജീവനക്കാരെ ബന്ധപ്പെടാൻ പാടില്ല.
വീട്ടിലിരുന്നുള്ള ജോലിക്ക് ആവശ്യമായ ഇന്റർനെറ്റ്, വൈദ്യുത ചെലവുകൾ സ്ഥാപനങ്ങൾ വഹിക്കണം.
ഓഫീസ് സമയത്തു ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്താനും മേൽനോട്ടം വഹിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് അവകാശമുണ്ട്.
ജോലിസമയം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയാൽ തൊഴിലുടമകളിൽനിന്നു പിഴ ഈടാക്കാനും വ്യവസ്ഥകളുണ്ടാകും.