ന്യൂഡൽഹി: കുറിഞ്ഞി പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതു സുപ്രീംകോടതി ഫെബ്രുവരിയിലേക്കു മാറ്റി. തർക്കം പരിഹരിക്കുന്നതിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ച നടക്കുകയാണെന്നും യാക്കോബായ സഭ സുപ്രീംകോടതിയെ അറിയിച്ചു.
ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം നവംബർ നാലിനായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്. തുടർ ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് അന്നു പിരിഞ്ഞത്. അതിനാൽ ചർച്ചയുടെ പുരോഗതി അറിയിക്കാൻ ആറാഴ്ചത്തെ സമയംകൂടി വേണമെന്ന് യാക്കോബായ സഭ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായി ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ചർച്ചയിൽ പുരോഗതി ഇല്ലെങ്കിൽ ഫെബ്രുവരിയിൽ വിശദവാദംകേട്ടു തീർപ്പാക്കുമെന്ന് ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം നവംബർ നാലിനായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്. തുടർ ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് അന്നു പിരിഞ്ഞത്. അതിനാൽ ചർച്ചയുടെ പുരോഗതി അറിയിക്കാൻ ആറാഴ്ചത്തെ സമയംകൂടി വേണമെന്ന് യാക്കോബായ സഭ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായി ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ചർച്ചയിൽ പുരോഗതി ഇല്ലെങ്കിൽ ഫെബ്രുവരിയിൽ വിശദവാദംകേട്ടു തീർപ്പാക്കുമെന്ന് ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.