മനാമ: അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ റോമൻ കത്തോലിക്കാ ദേവാലയം ഉദ്ഘാടനത്തിനൊരുങ്ങി. കന്യകാമറിയത്തിന്റെ നാമധേയത്തിൽ നിർമിച്ച ‘ഒൗർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിന്റെ ഉദ്ഘാടനം ഒന്പതിനു രാവിലെ 11-ന് ബഹറിൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖാലിഫ നിർവഹിക്കുമെന്നു പ്രോജക്ട് മേധാവി ഫാ. സജി തോമസ്, മനാമ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. സേവ്യർ മരിയൻ ഡിസൂസ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നിവിടങ്ങളിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. യൂജിൻ ന്യൂജന്റ്, സതേണ്‍ അറേബ്യ വികാരി അപ്പസ്തോലിക്കയും നോർത്തേണ്‍ അറേബ്യ വികാരിയാത്തിന്റെ അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് ഡോ. പോൾ ഹിൻഡർ എന്നിവരും രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
പത്തിനു രാവിലെ പത്തിനു ദേവാലയത്തിന്റെ കൂദാശാകർമം മാർപാപ്പയെ പ്രതിനിധീകരിച്ച് എത്തുന്ന "ജനപദങ്ങളുടെ സുവിശേഷവത്കരണ തിരുസംഘം’ അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്റോണിയോ നിർവഹിക്കും.
ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നോർത്തേണ്‍ അറേബ്യൻ അപ്പസ്തോലിക് വികാരിയാത്തിന്റെ കേന്ദ്രം കൂടിയായിരിക്കും ദേവാലയം. 2.5 ദശലക്ഷം കത്തോലിക്കാ വിശ്വാസികൾ ഈ വികാരിയാത്തിൽ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. കൂടുതലും വിവിധ രാജ്യങ്ങളിൽനിന്നും വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുമുള്ള കുടിയേറ്റക്കാരാണ്. കഴിഞ്ഞവർഷം കാലം ചെയ്ത നോർത്ത് അറേബ്യയുടെ അപ്പസ്തോലിക് വികാർ ആയിരുന്ന ബിഷപ് ഡോ. കാമിലിയോ ബല്ലിന്റെ സ്വപ്നമാണ് ഇതോടെ പൂർത്തിയാകുന്നത്.
പത്രസമ്മേളനത്തിൽ റോഡ്രിഗോ സി. അക്കോസ്റ്റ, ജീസസ് സി. പാലിങ്കോട്, മൈക്കൽ ബ്യൂണോ കാർണി, ജിക്സണ്‍ ജോസ്, ബിനോയ് ഏബ്രഹാം, രഞ്ജിത് ജോണ്‍ എന്നിവരും പങ്കെടുത്തു.
ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നിവിടങ്ങളിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. യൂജിൻ ന്യൂജന്റ്, സതേണ്‍ അറേബ്യ വികാരി അപ്പസ്തോലിക്കയും നോർത്തേണ്‍ അറേബ്യ വികാരിയാത്തിന്റെ അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് ഡോ. പോൾ ഹിൻഡർ എന്നിവരും രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
പത്തിനു രാവിലെ പത്തിനു ദേവാലയത്തിന്റെ കൂദാശാകർമം മാർപാപ്പയെ പ്രതിനിധീകരിച്ച് എത്തുന്ന "ജനപദങ്ങളുടെ സുവിശേഷവത്കരണ തിരുസംഘം’ അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്റോണിയോ നിർവഹിക്കും.
ബഹറിൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നോർത്തേണ്‍ അറേബ്യൻ അപ്പസ്തോലിക് വികാരിയാത്തിന്റെ കേന്ദ്രം കൂടിയായിരിക്കും ദേവാലയം. 2.5 ദശലക്ഷം കത്തോലിക്കാ വിശ്വാസികൾ ഈ വികാരിയാത്തിൽ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. കൂടുതലും വിവിധ രാജ്യങ്ങളിൽനിന്നും വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുമുള്ള കുടിയേറ്റക്കാരാണ്. കഴിഞ്ഞവർഷം കാലം ചെയ്ത നോർത്ത് അറേബ്യയുടെ അപ്പസ്തോലിക് വികാർ ആയിരുന്ന ബിഷപ് ഡോ. കാമിലിയോ ബല്ലിന്റെ സ്വപ്നമാണ് ഇതോടെ പൂർത്തിയാകുന്നത്.
പത്രസമ്മേളനത്തിൽ റോഡ്രിഗോ സി. അക്കോസ്റ്റ, ജീസസ് സി. പാലിങ്കോട്, മൈക്കൽ ബ്യൂണോ കാർണി, ജിക്സണ്‍ ജോസ്, ബിനോയ് ഏബ്രഹാം, രഞ്ജിത് ജോണ്‍ എന്നിവരും പങ്കെടുത്തു.