ന്യൂഡൽഹി: പഞ്ചാബ് പ്രദേശ് കോണ്ഗ്രസ് മേധാവി നവജോത് സിംഗ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വീട്ടുപടിക്കൽ സമരം. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിലാണ് സമരം. ഏതാനും ദിവസങ്ങൾക്ക് മുൻപ് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പഞ്ചാബിലെത്തിയ കേജരിവാൾ തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സമരം ചെയ്യുകയായിരുന്ന കരാർ അധ്യാപകരെ കാണുകയും സമരത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മുഴുവൻ അധ്യാപകരെയും സ്ഥിരപ്പെടുത്തുമെന്നും ഉറപ്പു നൽകി. ഇതിനു മറുപടിയായാണ് പഞ്ചാബ് കോണ്ഗ്രസ് അധ്യക്ഷന്റെ നേതൃത്വത്തിൽ കരാർ അധ്യാപകർ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ സമരം ആരംഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികയിൽ ഡൽഹിയിൽ പുതുതായി 20 കോളജുകളും എട്ടു ലക്ഷം പുതിയ തൊഴിൽ അവസരങ്ങളും നൽകുമെന്ന് പറഞ്ഞിരുന്നു.
എന്നാൽ, 2015 മുതൽ പരമാവധി 450 അധ്യാപകരെ മാത്രമാണ് സ്ഥിരമായി നിയമിച്ചതെന്നും ഡൽഹിയിലെ തൊഴിലില്ലായ്മ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അഞ്ചിരട്ടിയായി വർധിച്ചുവെന്നും സിദ്ദു കുറ്റപ്പെടുത്തി.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മുഴുവൻ അധ്യാപകരെയും സ്ഥിരപ്പെടുത്തുമെന്നും ഉറപ്പു നൽകി. ഇതിനു മറുപടിയായാണ് പഞ്ചാബ് കോണ്ഗ്രസ് അധ്യക്ഷന്റെ നേതൃത്വത്തിൽ കരാർ അധ്യാപകർ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ സമരം ആരംഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികയിൽ ഡൽഹിയിൽ പുതുതായി 20 കോളജുകളും എട്ടു ലക്ഷം പുതിയ തൊഴിൽ അവസരങ്ങളും നൽകുമെന്ന് പറഞ്ഞിരുന്നു.
എന്നാൽ, 2015 മുതൽ പരമാവധി 450 അധ്യാപകരെ മാത്രമാണ് സ്ഥിരമായി നിയമിച്ചതെന്നും ഡൽഹിയിലെ തൊഴിലില്ലായ്മ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അഞ്ചിരട്ടിയായി വർധിച്ചുവെന്നും സിദ്ദു കുറ്റപ്പെടുത്തി.