നൈറോബി: കെനിയയിൽ വിവാഹച്ചടങ്ങിനു പോയ ക്രിസ്ത്യൻ ഗായകസംഘത്തിന്റെ ബസ് ഒഴുക്കിൽപ്പെട്ട് 23 പേർ മരിച്ചു. നൈറോബിയിൽനിന്ന് 200 കിലോമീറ്റർ അകലെ എംവിഗിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത മഴ മൂലം കരകവിഞ്ഞൊഴുകുന്ന എൻസിയു നദിയിലെ പാലം മുറിച്ചുകടക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ജലനിരപ്പ് പാലത്തിനും മുകളിലായിരുന്നു.
ബസിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നതിൽ വ്യക്തതയില്ല. മരിച്ച നാലു പേർ കുട്ടികളാണ്. 12 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്നും കെനിയൻ വൃത്തങ്ങൾ അറിയിച്ചു. വരൾച്ച നേരിട്ട പ്രദേശങ്ങളിലടക്കം കെനിയയുടെ പലഭാഗങ്ങളിലും അടുത്തിടെ അതിശക്തമായി മഴ പെയ്യുന്നതായിട്ടാണു റിപ്പോർട്ട്.
ബസിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നതിൽ വ്യക്തതയില്ല. മരിച്ച നാലു പേർ കുട്ടികളാണ്. 12 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കൂടുതൽ പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്നും കെനിയൻ വൃത്തങ്ങൾ അറിയിച്ചു. വരൾച്ച നേരിട്ട പ്രദേശങ്ങളിലടക്കം കെനിയയുടെ പലഭാഗങ്ങളിലും അടുത്തിടെ അതിശക്തമായി മഴ പെയ്യുന്നതായിട്ടാണു റിപ്പോർട്ട്.