ബാമക്കോ: പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിൽ തീവ്രവാദികൾ യാത്രാ ബസ് ആക്രമിച്ച് 31 പേരെ വധിച്ചു. തോക്കുധാരികൾ ഡ്രൈവറെ വെടിവച്ചുകൊന്നശേഷം ബസിനു തീവയ്ക്കുകയായിരുന്നു.
സെൻട്രൽ മാലിയിലെ മോപ്തിയിലായിരുന്നു സംഭവം. ഗ്രാമത്തിൽനിന്ന് മാർക്കറ്റിലേക്കു പോയ ബസ് ആണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരിൽ ഭൂരിഭാഗവും മാർക്കറ്റിൽ ജോലിക്കു പോയ വനിതകളായിരുന്നു. കൂടുതൽ പേർക്കു പരിക്കേറ്റിണ്ടുണ്ടെന്നും ആളുകളെ കണ്ടെത്താനുണ്ടെന്നും അധികൃതർ പറഞ്ഞു.
കത്തുന്ന ബസിലെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
അൽക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ അടുത്തിടെ മാലിയിൽ ആക്രമണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വടക്കൻ മാലിയിൽ തീവ്രവാദികൾ യുഎൻ വാഹനവ്യൂഹം ആക്രമിച്ച് ഒരു സിവിലിയനെ വധിച്ചിരുന്നു.
ഒന്നര വർഷത്തിനിടെ രണ്ടു പട്ടാള അട്ടിമറികൾ നേരിട്ട മാലിയിലെ ഭരണകൂടം ദുർബലമായതാണ് തീവ്രവാദികൾ ശക്തിപ്രാപിക്കാൻ കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
സെൻട്രൽ മാലിയിലെ മോപ്തിയിലായിരുന്നു സംഭവം. ഗ്രാമത്തിൽനിന്ന് മാർക്കറ്റിലേക്കു പോയ ബസ് ആണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരിൽ ഭൂരിഭാഗവും മാർക്കറ്റിൽ ജോലിക്കു പോയ വനിതകളായിരുന്നു. കൂടുതൽ പേർക്കു പരിക്കേറ്റിണ്ടുണ്ടെന്നും ആളുകളെ കണ്ടെത്താനുണ്ടെന്നും അധികൃതർ പറഞ്ഞു.
കത്തുന്ന ബസിലെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
അൽക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ അടുത്തിടെ മാലിയിൽ ആക്രമണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വടക്കൻ മാലിയിൽ തീവ്രവാദികൾ യുഎൻ വാഹനവ്യൂഹം ആക്രമിച്ച് ഒരു സിവിലിയനെ വധിച്ചിരുന്നു.
ഒന്നര വർഷത്തിനിടെ രണ്ടു പട്ടാള അട്ടിമറികൾ നേരിട്ട മാലിയിലെ ഭരണകൂടം ദുർബലമായതാണ് തീവ്രവാദികൾ ശക്തിപ്രാപിക്കാൻ കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.