ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗം നവീകരിക്കുന്നതിന്റെ ഭാഗമായി നിയമനങ്ങളിൽ മേൽനോട്ടം നടത്തുന്നതിന് വകുപ്പുതല കമ്മിറ്റിൾ രൂപികരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ.
ഐഎസ്ആർഒ നിയമനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ എന്ന വി.കെ. ശ്രീകണ്ഠൻ എംപിയുടെ ചോദ്യത്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രതിനിധീകരിച്ച് ഡോ. ജിതേന്ദ്ര സിംഗ് രേഖാമൂലം മറുപടി നൽകിയത്.
ഐഎസ്ആർഒ നിയമനങ്ങളെ തടസപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഒന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും എന്നാൽ ബഹിരാകാശ ഗവേഷണ രംഗത്തെ നവീകരണങ്ങളുടെ ഭാഗമായി മനുഷ്യ വിഭവങ്ങൾ, സാങ്കേതിക വിദ്യ, ശാസ്ത്രീയ പര്യവേക്ഷണങ്ങൾ, തന്ത്രപ്രധാനമായ ദൗത്യങ്ങൾ തുടങ്ങിയ മേഖലകൾക്കു കൂടുതൽ പ്രധാന്യം നൽകുന്നതിനു വേണ്ടി നിയമനങ്ങളിൽ മേൽനോട്ടം നടത്തുന്നതിനും ഐഎസ്ആർഒയുടെ പക്കലുള്ള വിഭവങ്ങൾ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള നടപടികൾ നടന്നു വരികയാണെന്നും മറുപടിയിൽ വ്യക്തമാക്കി.
ഐഎസ്ആർഒ നിയമനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ എന്ന വി.കെ. ശ്രീകണ്ഠൻ എംപിയുടെ ചോദ്യത്തിനാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രതിനിധീകരിച്ച് ഡോ. ജിതേന്ദ്ര സിംഗ് രേഖാമൂലം മറുപടി നൽകിയത്.
ഐഎസ്ആർഒ നിയമനങ്ങളെ തടസപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഒന്നും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും എന്നാൽ ബഹിരാകാശ ഗവേഷണ രംഗത്തെ നവീകരണങ്ങളുടെ ഭാഗമായി മനുഷ്യ വിഭവങ്ങൾ, സാങ്കേതിക വിദ്യ, ശാസ്ത്രീയ പര്യവേക്ഷണങ്ങൾ, തന്ത്രപ്രധാനമായ ദൗത്യങ്ങൾ തുടങ്ങിയ മേഖലകൾക്കു കൂടുതൽ പ്രധാന്യം നൽകുന്നതിനു വേണ്ടി നിയമനങ്ങളിൽ മേൽനോട്ടം നടത്തുന്നതിനും ഐഎസ്ആർഒയുടെ പക്കലുള്ള വിഭവങ്ങൾ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള നടപടികൾ നടന്നു വരികയാണെന്നും മറുപടിയിൽ വ്യക്തമാക്കി.