ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തേ നിജപ്പെടുത്തിയ പരിസ്ഥിതിലോല പ്രദേശങ്ങളെ (ഇഎസ്എ) രണ്ടായി തരംതിരിച്ചുള്ള അന്തിമ കേന്ദ്ര വിജ്ഞാപനം ഈ മാസം പുറത്തിറക്കും.
സംസ്ഥാനത്ത് 123 വില്ലേജുകളിലായി നിജപ്പെടുത്തിയിരുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എയിൽനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളെ നിർമാണ പ്രവർത്തനങ്ങൾക്കു തടസമില്ലാത്ത നോണ്‍ കോർ മേഖലകളായി മാറ്റണമെന്ന കേരള സർക്കാരിന്റെ നിർദേശം അംഗീകരിക്കാമെന്ന് കേരള എംപിമാരുമായി ഇന്നലെ നടത്തിയ ചർച്ചയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നൽകി.
കേരള സർക്കാരിന്റെ പ്രതിനിധിയായ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി മന്ത്രി യാദവ് ഇക്കാര്യത്തിൽ ഇന്നു ചർച്ച നടത്തും. ഇതിനു പിന്നാലെ പതിനാറിന് വീണ്ടും കേരള എംപിമാരുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമവിജ്ഞാപനം.
ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ പഠനത്തിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ നൽകിയ നിർദേശം പൊതുവേ സ്വീകാര്യമാണെന്ന് എംപിമാർ കേന്ദ്രസർക്കാരിനെ അറിയിച്ചു. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടും കർഷകരെ പ്രയാസപ്പെടുത്താതെയുമുള്ള വിജ്ഞാപനം എത്രയും വേഗം പുറപ്പെടുവിക്കണമെന്ന് എംപിമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
1337.24 ചതുരശ്ര കിലോമീറ്റർ നോണ്‍ കോർ
നേരത്തേ പരിഗണിച്ചിരുന്ന പരിസ്ഥിതിലോല മേഖലയെ കോർ, നോണ്‍ കോർ മേഖലകളായാണു തിരിക്കുക. കോർ മേഖലയെ സംരക്ഷിത വനഭൂമി പോലെ ജണ്ട കെട്ടി സംരക്ഷിക്കും. ഇതനുസരിച്ച് 8,650 ചതുരശ്ര കിലോമീറ്ററോളം ആകും പുതിയ ഇഎസ്എ. ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും തോട്ടങ്ങളും അടക്കം 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം നോണ്‍ കോർ മേഖലകളായി മാറ്റും. ഇവിടെ ജനങ്ങൾക്ക് അത്യാവശ്യ നിർമാണപ്രവർത്തനങ്ങൾ നടത്താനാകും.
പരിസ്ഥിതി ലോലമായി ആദ്യം കണ്ടെത്തിയിരുന്ന 123 വില്ലേജുകളിൽ 92 വില്ലേജുകളാകും ഇഎസ്എ. 31 വില്ലേജുകൾ നോണ്‍ കോർ മേഖലയിലാകും. ഈ പ്രദേശങ്ങളുടെ കൃത്യമായ വിശദാംശങ്ങൾ പിന്നീടേ ലഭ്യമാകൂ. വനം-പരിസ്ഥിതി മന്ത്രി യാദവിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന എംപിമാരുടെ യോഗത്തിൽ സഹമന്ത്രിമാരായ അശ്വനികുമാർ ചൗബേയും വി. മുരളീധരനും പങ്കെടുത്തു.
ജോർജ് കള്ളിവയലിൽ
വന്യജീവിശല്യം: എംപിമാരുമായി ചർച്ച നടത്തും
ന്യൂഡൽഹി: കർഷകരെ വന്യജീവി ആക്രമണങ്ങളിൽനിന്നു രക്ഷിക്കുന്ന പ്രശ്നത്തിൽ കേരളത്തിലെ എംപിമാരുടെ പ്രത്യേക യോഗം വിളിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്.
കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്നുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ നിജപ്പെടുത്തുന്ന അന്തിമവിജ്ഞാപനത്തിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇക്കാര്യം പ്രത്യേകം പരിഗണിക്കാമെന്ന് കേരള എംപിമാർക്കു മന്ത്രി ഉറപ്പു നൽകി.
സംസ്ഥാനത്ത് 123 വില്ലേജുകളിലായി നിജപ്പെടുത്തിയിരുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എയിൽനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളെ നിർമാണ പ്രവർത്തനങ്ങൾക്കു തടസമില്ലാത്ത നോണ്‍ കോർ മേഖലകളായി മാറ്റണമെന്ന കേരള സർക്കാരിന്റെ നിർദേശം അംഗീകരിക്കാമെന്ന് കേരള എംപിമാരുമായി ഇന്നലെ നടത്തിയ ചർച്ചയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നൽകി.
കേരള സർക്കാരിന്റെ പ്രതിനിധിയായ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി മന്ത്രി യാദവ് ഇക്കാര്യത്തിൽ ഇന്നു ചർച്ച നടത്തും. ഇതിനു പിന്നാലെ പതിനാറിന് വീണ്ടും കേരള എംപിമാരുമായി ചർച്ച നടത്തിയ ശേഷമാകും അന്തിമവിജ്ഞാപനം.
ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ പഠനത്തിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ നൽകിയ നിർദേശം പൊതുവേ സ്വീകാര്യമാണെന്ന് എംപിമാർ കേന്ദ്രസർക്കാരിനെ അറിയിച്ചു. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടും കർഷകരെ പ്രയാസപ്പെടുത്താതെയുമുള്ള വിജ്ഞാപനം എത്രയും വേഗം പുറപ്പെടുവിക്കണമെന്ന് എംപിമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
1337.24 ചതുരശ്ര കിലോമീറ്റർ നോണ്‍ കോർ
നേരത്തേ പരിഗണിച്ചിരുന്ന പരിസ്ഥിതിലോല മേഖലയെ കോർ, നോണ്‍ കോർ മേഖലകളായാണു തിരിക്കുക. കോർ മേഖലയെ സംരക്ഷിത വനഭൂമി പോലെ ജണ്ട കെട്ടി സംരക്ഷിക്കും. ഇതനുസരിച്ച് 8,650 ചതുരശ്ര കിലോമീറ്ററോളം ആകും പുതിയ ഇഎസ്എ. ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും തോട്ടങ്ങളും അടക്കം 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം നോണ്‍ കോർ മേഖലകളായി മാറ്റും. ഇവിടെ ജനങ്ങൾക്ക് അത്യാവശ്യ നിർമാണപ്രവർത്തനങ്ങൾ നടത്താനാകും.
പരിസ്ഥിതി ലോലമായി ആദ്യം കണ്ടെത്തിയിരുന്ന 123 വില്ലേജുകളിൽ 92 വില്ലേജുകളാകും ഇഎസ്എ. 31 വില്ലേജുകൾ നോണ്‍ കോർ മേഖലയിലാകും. ഈ പ്രദേശങ്ങളുടെ കൃത്യമായ വിശദാംശങ്ങൾ പിന്നീടേ ലഭ്യമാകൂ. വനം-പരിസ്ഥിതി മന്ത്രി യാദവിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന എംപിമാരുടെ യോഗത്തിൽ സഹമന്ത്രിമാരായ അശ്വനികുമാർ ചൗബേയും വി. മുരളീധരനും പങ്കെടുത്തു.
ജോർജ് കള്ളിവയലിൽ
വന്യജീവിശല്യം: എംപിമാരുമായി ചർച്ച നടത്തും
ന്യൂഡൽഹി: കർഷകരെ വന്യജീവി ആക്രമണങ്ങളിൽനിന്നു രക്ഷിക്കുന്ന പ്രശ്നത്തിൽ കേരളത്തിലെ എംപിമാരുടെ പ്രത്യേക യോഗം വിളിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്.
കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്നുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ നിജപ്പെടുത്തുന്ന അന്തിമവിജ്ഞാപനത്തിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇക്കാര്യം പ്രത്യേകം പരിഗണിക്കാമെന്ന് കേരള എംപിമാർക്കു മന്ത്രി ഉറപ്പു നൽകി.