ബംഗളൂരു: ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ രാജ്യം വിടാൻ കാരണമായ പരിശോധനാ ഫലത്തെക്കുറിച്ച് അന്വേഷണം നടത്താൻ കർണാടക സർക്കാർ ഉത്തരവിട്ടു. അറുപത്തിയാറുകാരനായ ദക്ഷിണാഫ്രിക്കക്കാരൻ നവംബർ 20നാണ് കോവിഡ് പോസിറ്റീവായത്. മൂന്നു ദിവസത്തിനുശേഷം സ്വകാര്യ ലാബിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഇദ്ദേഹം നെഗറ്റീവായി.
ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇദ്ദേഹം നവംബർ 27ന് ഇന്ത്യ വിട്ടത്. ഒരു പോസിറ്റീവും ഒരു നെഗറ്റീവും ഉൾപ്പെടെ രണ്ടു കോവിഡ് പരിശോധനാ റിപ്പോർട്ടുകളാണു ദക്ഷിണാഫ്രിക്കൻ പൗരനുണ്ടായിരുന്നത്. കോവിഡ് പോസിറ്റീവായതിനെത്തുടർന്നു നടത്തിയ ജനിതക ശ്രേണീകരണത്തിലാണു ദക്ഷിണാഫ്രിക്കക്കാരന് ഒമിക്രോൺ തിരിച്ചറിഞ്ഞത്.
ബംഗളൂരുവിലെത്തിയ 10 ദക്ഷിണാഫ്രിക്കക്കാരെ കാണാതായെന്നു റിപ്പോർട്ട് ഇന്നലെ പുറത്തുവന്നു. ഇവരെ കണ്ടെത്താൻ അധികൃതർ ശ്രമമാരംഭിച്ചു.
ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇദ്ദേഹം നവംബർ 27ന് ഇന്ത്യ വിട്ടത്. ഒരു പോസിറ്റീവും ഒരു നെഗറ്റീവും ഉൾപ്പെടെ രണ്ടു കോവിഡ് പരിശോധനാ റിപ്പോർട്ടുകളാണു ദക്ഷിണാഫ്രിക്കൻ പൗരനുണ്ടായിരുന്നത്. കോവിഡ് പോസിറ്റീവായതിനെത്തുടർന്നു നടത്തിയ ജനിതക ശ്രേണീകരണത്തിലാണു ദക്ഷിണാഫ്രിക്കക്കാരന് ഒമിക്രോൺ തിരിച്ചറിഞ്ഞത്.
ബംഗളൂരുവിലെത്തിയ 10 ദക്ഷിണാഫ്രിക്കക്കാരെ കാണാതായെന്നു റിപ്പോർട്ട് ഇന്നലെ പുറത്തുവന്നു. ഇവരെ കണ്ടെത്താൻ അധികൃതർ ശ്രമമാരംഭിച്ചു.