ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ കേരളം സമർപ്പിച്ച ഭേദഗതികൾ അംഗീകരിച്ച് അന്തിമവിജ്ഞാപനം ഉടൻ പ്രഖ്യാപിക്കണമെന്ന് മന്ത്രി ഭൂപേന്ദ്ര യാദവിനോട് എംപിമാർ ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കി മാത്രമേ ഇഎസ്എ നിജപ്പെടുത്താവൂ. കേരള സർക്കാരിന്റെ നിർദേശങ്ങളും, അടുത്തിടെ ഡൽഹിയിലെത്തി തന്നെ കണ്ടു ചർച്ച നടത്തിയ താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നൽകിയ നിർദേശങ്ങളും പരിഗണിച്ചാകും അന്തിമവിജ്ഞാപനമെന്ന് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
കേരള സർക്കാർ 2014 ൽ ഒന്നാമത്തെ കരട് വിജ്ഞാപനം പുറപ്പെടുവിക്കും മുന്പ് എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യം പരിഗണിച്ചാണു റിപ്പോർട്ടു നൽകിയത്. അതനുസരിച്ച് 9993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ. ആദ്യം 13,108 ചതുരശ്ര കിലോമീറ്ററായിരുന്നു പരിസ്ഥിതി ലോലമായി പരിഗണിച്ചത്. കേരള സർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാലു പുനർവിജ്ഞാപനങ്ങൾ ഉണ്ടായി.
ഇപ്പോഴത്തെ കേരള സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചിരിക്കുന്ന പുതുക്കിയ നിർദേശങ്ങളും പ്രത്യേകം പരിഗണിക്കേണ്ടതാണെന്ന് എംപിമാർ പറഞ്ഞു. ഇതനുസരിച്ച് 1337.24 ചതുരശ്ര കിലോമീറ്റർ കൂടി ഇഎസ്എയിൽനിന്ന് ഒഴിവാക്കപ്പെടും. ഈ പ്രദേശങ്ങളെ നോണ് കോർ പ്രദേശമായി പരിഗണിക്കാമെന്നു മന്ത്രി മറുപടി നൽകി. ഹരിത ട്രൈബൂണലിന്റെ കൂടി നിർദേശം കണക്കിലെടുത്ത് കാലതാമസമില്ലാതെ പ്രത്യേകം അന്തിമ വിജ്ഞാപനം വേണമെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.
മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കപ്പെടുന്പോൾ ഉണ്ടാകുന്ന കാലതാമസം കേരളത്തിനുണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ എംപിമാർ ഉന്നയിച്ചു. അതിനാൽ ഗ്രീൻ ട്രിബ്യൂണൽ ഒരിക്കൽ പരാമർശിച്ചതു പോലെ പുറപ്പെടുവിക്കുന്നത് പരിഗണിക്കണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. തുടർന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയതിനു ശേഷം16 ന് വീണ്ടും എംപിമാരുമായി ചർച്ചയുണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.ലോക്സഭാംഗങ്ങളായ കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, തോമസ് ചാഴികാടൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.
ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കി മാത്രമേ ഇഎസ്എ നിജപ്പെടുത്താവൂ. കേരള സർക്കാരിന്റെ നിർദേശങ്ങളും, അടുത്തിടെ ഡൽഹിയിലെത്തി തന്നെ കണ്ടു ചർച്ച നടത്തിയ താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നൽകിയ നിർദേശങ്ങളും പരിഗണിച്ചാകും അന്തിമവിജ്ഞാപനമെന്ന് മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
കേരള സർക്കാർ 2014 ൽ ഒന്നാമത്തെ കരട് വിജ്ഞാപനം പുറപ്പെടുവിക്കും മുന്പ് എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യം പരിഗണിച്ചാണു റിപ്പോർട്ടു നൽകിയത്. അതനുസരിച്ച് 9993.7 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ. ആദ്യം 13,108 ചതുരശ്ര കിലോമീറ്ററായിരുന്നു പരിസ്ഥിതി ലോലമായി പരിഗണിച്ചത്. കേരള സർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാലു പുനർവിജ്ഞാപനങ്ങൾ ഉണ്ടായി.
ഇപ്പോഴത്തെ കേരള സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചിരിക്കുന്ന പുതുക്കിയ നിർദേശങ്ങളും പ്രത്യേകം പരിഗണിക്കേണ്ടതാണെന്ന് എംപിമാർ പറഞ്ഞു. ഇതനുസരിച്ച് 1337.24 ചതുരശ്ര കിലോമീറ്റർ കൂടി ഇഎസ്എയിൽനിന്ന് ഒഴിവാക്കപ്പെടും. ഈ പ്രദേശങ്ങളെ നോണ് കോർ പ്രദേശമായി പരിഗണിക്കാമെന്നു മന്ത്രി മറുപടി നൽകി. ഹരിത ട്രൈബൂണലിന്റെ കൂടി നിർദേശം കണക്കിലെടുത്ത് കാലതാമസമില്ലാതെ പ്രത്യേകം അന്തിമ വിജ്ഞാപനം വേണമെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.
മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കപ്പെടുന്പോൾ ഉണ്ടാകുന്ന കാലതാമസം കേരളത്തിനുണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ എംപിമാർ ഉന്നയിച്ചു. അതിനാൽ ഗ്രീൻ ട്രിബ്യൂണൽ ഒരിക്കൽ പരാമർശിച്ചതു പോലെ പുറപ്പെടുവിക്കുന്നത് പരിഗണിക്കണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. തുടർന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയതിനു ശേഷം16 ന് വീണ്ടും എംപിമാരുമായി ചർച്ചയുണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.ലോക്സഭാംഗങ്ങളായ കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, തോമസ് ചാഴികാടൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.