ന്യൂഡൽഹി: ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ 16,000 പേരിൽ 18 പേർക്കു കോവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയെ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവർക്ക് ഒമിക്രോൺ ബാധിച്ചിട്ടുണ്ടോയെന്ന് അറിയാൻ ജനിതക ശ്രേണീകരണം നടത്തിവരികയാണ്.
ഒമിക്രോൺ ഭീഷണി നേരിടാൻ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. ബൂസ്റ്റർ ഡോസ്, കുട്ടികൾക്കുള്ള വാക്സിൻ എന്നിവയുടെ കാര്യത്തിൽ വിദഗ്ധ സമിതിയുടെ ഉപദേശം കണക്കിലെടുത്തു തീരുമാനമുണ്ടാകുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.
ഒമിക്രോൺ ഭീഷണി നേരിടാൻ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. ബൂസ്റ്റർ ഡോസ്, കുട്ടികൾക്കുള്ള വാക്സിൻ എന്നിവയുടെ കാര്യത്തിൽ വിദഗ്ധ സമിതിയുടെ ഉപദേശം കണക്കിലെടുത്തു തീരുമാനമുണ്ടാകുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.