നിക്കോസ്യ: ഓർത്തഡോക്സ് - കത്തോലിക്കാ സഭകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ആഹ്വാനം ചെയ്തു ഫ്രാൻസിസ് മാർപാപ്പ.
സൈപ്രസിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭാ തലവൻ ആർച്ച്ബിഷപ് ക്രിസോസ്റ്റമോസ് രണ്ടാമനെ, അദ്ദേഹത്തിന്റെ അരമനയിൽ സന്ദർശിച്ചു സ്വകാര്യ കൂടിക്കാഴ്ച നടത്തിയ മാർപാപ്പ തുടർന്ന് ഓർത്തഡോക്സ് സഭാ സിനഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു.
ജീവകാരുണ്യം, വിദ്യാഭ്യാസം, മാനുഷിക സേവനം തുടങ്ങിയ കാര്യങ്ങളിൽ സഹകരിച്ച് കത്തോലിക്കർക്കും ഓർത്തഡോക്സുകാർക്കും സാഹോദര്യം ശക്തിപ്പെടുത്താമെന്ന് സെന്റ് ബാർണബാസ് മെത്രാസന പള്ളിയിൽ സമ്മേളിച്ച ഓർത്തഡോക്സ് സഭാ നേതാക്കന്മാരോടു മാർപാപ്പ പറഞ്ഞു.
ഓർത്തഡോക്സ് സഭ ഇതര സഭകളുമായി ഏറ്റവും നല്ല ബന്ധത്തിലാണെന്നു ക്രിസോസ്റ്റമോസ് രണ്ടാമൻ പറഞ്ഞു. അടുത്തകാലത്തായി പശ്ചിമേഷ്യയിലെ മുസ്ലിം നേതാക്കളുമായും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മതപരവും വംശീയവുമായ ഭിന്നതകൾക്കു ചർച്ചയിലൂടെ പരിഹാരം കാണുന്നതിനാണു സഭ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1974ലെ തുർക്കി അധിനിവേശത്തിൽ സൈപ്രസിലെ ക്രൈസ്തവ ആരാധാനാലയങ്ങൾ നേരിടേണ്ടിവന്ന അതിക്രമങ്ങളും നാശനഷ്ടങ്ങളും ക്രിസോസ്റ്റമോസ് രണ്ടാമൻ, മാർപാപ്പയുടെ ശ്രദ്ധയിൽപ്പെടുത്തി. തുർക്കിയുടെ നിയന്ത്രണത്തിലുള്ള വടക്കൻ സൈപ്രസിനെ കൂട്ടിച്ചേർക്കുന്നതിനുള്ള ശ്രമങ്ങൾ പുനരാരംഭിക്കുന്നതിനും നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങളിലെ ചരിത്രപരമായും കലാപരമായും വിലപിടിപ്പുള്ള വസ്തുക്കൾ തിരിച്ചുകിട്ടുന്നതിനും മാർപാപ്പയുടെ സഹായം ആർച്ച്ബിഷപ് അഭ്യർഥിച്ചു.
തുടർന്ന്, ഇന്നലെ ഉച്ചയ്ക്ക് മാർപാപ്പ നിക്കോസിയായിലെ ജിഎസ്പി സ്റ്റേഡിയത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഓർത്തഡോക്സ് സഭയിലെ രണ്ടു ബിഷപ്പുമാരും പങ്കെടുത്തു. കുർബാനയ്ക്കിടെ മാർപാപ്പ നല്കിയ സന്ദേശത്തിലും ഐക്യത്തിനുള്ള ആഹ്വാനമാണു മുഴങ്ങിയത്.
ഉച്ചയ്ക്കുശേഷം മാർപാപ്പ ഹോളിക്രോസ് ഇടവകപ്പള്ളിയിൽ അഭയാർഥികൾക്കൊപ്പം എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുത്തു. കിഴക്കൻ മെഡിറ്ററേനിയനിലെ അപ്പസ്തോലിക പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ച് മാർപാപ്പ ഇന്നു ഗ്രീസിലെത്തും.
സൈപ്രസിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭാ തലവൻ ആർച്ച്ബിഷപ് ക്രിസോസ്റ്റമോസ് രണ്ടാമനെ, അദ്ദേഹത്തിന്റെ അരമനയിൽ സന്ദർശിച്ചു സ്വകാര്യ കൂടിക്കാഴ്ച നടത്തിയ മാർപാപ്പ തുടർന്ന് ഓർത്തഡോക്സ് സഭാ സിനഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു.
ജീവകാരുണ്യം, വിദ്യാഭ്യാസം, മാനുഷിക സേവനം തുടങ്ങിയ കാര്യങ്ങളിൽ സഹകരിച്ച് കത്തോലിക്കർക്കും ഓർത്തഡോക്സുകാർക്കും സാഹോദര്യം ശക്തിപ്പെടുത്താമെന്ന് സെന്റ് ബാർണബാസ് മെത്രാസന പള്ളിയിൽ സമ്മേളിച്ച ഓർത്തഡോക്സ് സഭാ നേതാക്കന്മാരോടു മാർപാപ്പ പറഞ്ഞു.
ഓർത്തഡോക്സ് സഭ ഇതര സഭകളുമായി ഏറ്റവും നല്ല ബന്ധത്തിലാണെന്നു ക്രിസോസ്റ്റമോസ് രണ്ടാമൻ പറഞ്ഞു. അടുത്തകാലത്തായി പശ്ചിമേഷ്യയിലെ മുസ്ലിം നേതാക്കളുമായും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മതപരവും വംശീയവുമായ ഭിന്നതകൾക്കു ചർച്ചയിലൂടെ പരിഹാരം കാണുന്നതിനാണു സഭ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1974ലെ തുർക്കി അധിനിവേശത്തിൽ സൈപ്രസിലെ ക്രൈസ്തവ ആരാധാനാലയങ്ങൾ നേരിടേണ്ടിവന്ന അതിക്രമങ്ങളും നാശനഷ്ടങ്ങളും ക്രിസോസ്റ്റമോസ് രണ്ടാമൻ, മാർപാപ്പയുടെ ശ്രദ്ധയിൽപ്പെടുത്തി. തുർക്കിയുടെ നിയന്ത്രണത്തിലുള്ള വടക്കൻ സൈപ്രസിനെ കൂട്ടിച്ചേർക്കുന്നതിനുള്ള ശ്രമങ്ങൾ പുനരാരംഭിക്കുന്നതിനും നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങളിലെ ചരിത്രപരമായും കലാപരമായും വിലപിടിപ്പുള്ള വസ്തുക്കൾ തിരിച്ചുകിട്ടുന്നതിനും മാർപാപ്പയുടെ സഹായം ആർച്ച്ബിഷപ് അഭ്യർഥിച്ചു.
തുടർന്ന്, ഇന്നലെ ഉച്ചയ്ക്ക് മാർപാപ്പ നിക്കോസിയായിലെ ജിഎസ്പി സ്റ്റേഡിയത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഓർത്തഡോക്സ് സഭയിലെ രണ്ടു ബിഷപ്പുമാരും പങ്കെടുത്തു. കുർബാനയ്ക്കിടെ മാർപാപ്പ നല്കിയ സന്ദേശത്തിലും ഐക്യത്തിനുള്ള ആഹ്വാനമാണു മുഴങ്ങിയത്.
ഉച്ചയ്ക്കുശേഷം മാർപാപ്പ ഹോളിക്രോസ് ഇടവകപ്പള്ളിയിൽ അഭയാർഥികൾക്കൊപ്പം എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുത്തു. കിഴക്കൻ മെഡിറ്ററേനിയനിലെ അപ്പസ്തോലിക പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ച് മാർപാപ്പ ഇന്നു ഗ്രീസിലെത്തും.