വിയന്ന: കാൾ നെഹാമർ ഓസ്ട്രിയൻ ചാൻസലറാകും. ഭരണം നടത്തുന്ന പീപ്പിൾസ് പാർട്ടി, ആഭ്യന്തരമന്ത്രിയായ നെഹാമറിനെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുകയും ചാൻസലർ സ്ഥാനത്തേക്കു നിർദേശിക്കുകയും ചെയ്തു.
ദീർഘകാലം ചാൻസലറായിരുന്ന സെബാസ്റ്റ്യൻ കുർസ് അഴിമതി ആരോപണത്തെത്തുടർന്ന് ഒക്ടോബറിൽ സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്ന് അലക്സാണ്ടൽ ഷാല്ലെൻബെർഗ് ചാൻസലറും കുർസ് പാർട്ടി മേധാവിയും ആയി.
കുർസ് കഴിഞ്ഞദിവസം അപ്രതീക്ഷിതമായി രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന് പാർട്ടിനേതൃത്വവും ചാൻസലർ പദവിവും ഒരാൾതന്നെ വഹിക്കുന്നതായിരിക്കും നല്ലതെന്നു പറഞ്ഞ് അലക്സാണ്ടർ ഷാല്ലെൻബെർഗും രാജിസന്നദ്ധത അറിയിച്ചതാണു നെഹാമറിന്റെ തെരഞ്ഞെടുപ്പിലേക്കു നയിച്ചത്.
ദീർഘകാലം ചാൻസലറായിരുന്ന സെബാസ്റ്റ്യൻ കുർസ് അഴിമതി ആരോപണത്തെത്തുടർന്ന് ഒക്ടോബറിൽ സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്ന് അലക്സാണ്ടൽ ഷാല്ലെൻബെർഗ് ചാൻസലറും കുർസ് പാർട്ടി മേധാവിയും ആയി.
കുർസ് കഴിഞ്ഞദിവസം അപ്രതീക്ഷിതമായി രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന് പാർട്ടിനേതൃത്വവും ചാൻസലർ പദവിവും ഒരാൾതന്നെ വഹിക്കുന്നതായിരിക്കും നല്ലതെന്നു പറഞ്ഞ് അലക്സാണ്ടർ ഷാല്ലെൻബെർഗും രാജിസന്നദ്ധത അറിയിച്ചതാണു നെഹാമറിന്റെ തെരഞ്ഞെടുപ്പിലേക്കു നയിച്ചത്.