അബൂജ: നൈജീരിയയിലെ സംഫാര സംസ്ഥാനത്തെ ക്രൈസ്തവ ആരാധനാലയങ്ങൾ തീയിട്ടു നശിപ്പിക്കുമെന്നു ഭീകരരുടെ ഭീഷണി. കാലികളെ മേയ്ച്ചു കഴിയുന്ന ഫുലാനി ഭീകരരാണു ഭീഷണി മുഴക്കിയിരിക്കുന്നത്. പള്ളികൾ മൂന്നു വർഷത്തേക്ക് അടച്ചിടണം. അല്ലെങ്കിൽ തീയിട്ടു നശിപ്പിക്കും. ക്രൈസ്തവരെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്യും.
ഫുലാനികളുടെ അസോസിയേഷൻ എഴുതിയ കത്ത് കഴിഞ്ഞമാസം 19ന് പോലീസ് ആസ്ഥാനത്തു ലഭിക്കുകയായിരുന്നു. സംസ്ഥാന തലസ്ഥാനമായ ഗുസാവുവിലെ പള്ളികളായിരിക്കും ആദ്യം ആക്രമിക്കുകയെന്നു കത്തിലുണ്ട്.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്കു സുരക്ഷ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. പ്രത്യേക പട്രോൾ സ്ക്വാഡിനു രൂപം നല്കി. ആരാധനാലയങ്ങൾക്കു ഞായറാഴ്ചകളിൽ കൂടുതൽ സുരക്ഷ നല്കും.
ഫുലാനികളുടെ അസോസിയേഷൻ എഴുതിയ കത്ത് കഴിഞ്ഞമാസം 19ന് പോലീസ് ആസ്ഥാനത്തു ലഭിക്കുകയായിരുന്നു. സംസ്ഥാന തലസ്ഥാനമായ ഗുസാവുവിലെ പള്ളികളായിരിക്കും ആദ്യം ആക്രമിക്കുകയെന്നു കത്തിലുണ്ട്.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്കു സുരക്ഷ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. പ്രത്യേക പട്രോൾ സ്ക്വാഡിനു രൂപം നല്കി. ആരാധനാലയങ്ങൾക്കു ഞായറാഴ്ചകളിൽ കൂടുതൽ സുരക്ഷ നല്കും.