+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുല്ലപ്പെരിയാർ: പ്രധാനമന്ത്രി ഇടപെടണമെന്ന് എംപിമാർ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു രാത്രി വൈകി ജലം തുറന്നു വിടുന്നത് അവസാനിപ്പിക്കാൻ തമിഴ്നാടിനു നിർദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് എംപിമാരാ
മുല്ലപ്പെരിയാർ: പ്രധാനമന്ത്രി ഇടപെടണമെന്ന് എംപിമാർ
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു രാത്രി വൈകി ജലം തുറന്നു വിടുന്നത് അവസാനിപ്പിക്കാൻ തമിഴ്നാടിനു നിർദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് എംപിമാരായ ജോസ് കെ. മാണിയും തോമസ് ചാഴികാടനും ആവശ്യപ്പെട്ടു.

മുന്നറിയിപ്പില്ലാതെ ഇന്നലെ പുലർച്ചെ അണക്കെട്ടു തുറന്നതിനെ തുടർന്നു നിരവധി വീടുകളിൽ വെള്ളം കയറിയതിന്‍റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നു കേരള കോണ്‍ഗ്രസ്-എം നേതാക്കൾ സംയുക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർ കനത്ത ആശങ്കയോടെയാണ് ജീവതം തള്ളിനീക്കുന്നതെന്നു എംപിമാർ വിശദീകരിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി സുപ്രീംകോടതി നിശ്ചയിച്ചതാണ്. എന്നാൽ, 2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രത്യേക സഹാചര്യം കണക്കിലെടുത്ത് ഇത് 139 അടിയായി കുറയ്ക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. അടുത്തിടെ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്നു ജലനിരപ്പു വീണ്ടും 142 അടിയിലേക്ക് ഉയർന്നു. ഇതേത്തുടർന്നു തുടർച്ചയായി അണക്കെട്ടു തുറന്നു ജലം പുറത്തുവിടേണ്ട സാഹചര്യമാണ്.

രണ്ടു മാസത്തിനുള്ളിൽ നാലു തവണയാണു രാത്രി വൈകിയും പുലർച്ചെയുമായി മതിയായ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാട് തുറന്നു വിട്ടത്. 139/ 142 അടിയിൽ ജലനിരപ്പു ക്രമീകരിക്കുന്നതിനായി പകൽ സമയത്തു വെള്ളം തുറന്നുവിടാനുള്ള നടപടികൾ സ്വീകരിക്കണം. മതിയായ മുന്നറിയിപ്പു നൽകാതെ ജലം തുറന്നു വിടരുതെന്ന് തമിഴ്നാട് അധികൃതർക്കു പ്രധാനമന്ത്രി നിർദേശം നൽകണമന്നും അവർ ആവശ്യപ്പെട്ടു.