ന്യൂഡൽഹി: ഒരു വർഷം പിന്നിട്ട കർഷകസമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ കണക്കുകളില്ലെന്നു കേന്ദ്രസർക്കാർ. അതുകൊണ്ടുതന്നെ ആശ്രിതർക്കു സാന്പത്തികസഹായം നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
കർഷകസമരത്തിൽ പങ്കെടുത്തവരുടെ പേരിൽ നിലനിൽക്കുന്ന കേസുകൾ, കർഷക സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവർ തുടങ്ങിയ വിഷയങ്ങളിൽ മതിയായ വിവരങ്ങൾ ഇല്ലാത്തതിനാൽ മരിച്ച കർഷകരുടെ ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ നഷ്ടപരിഹാരം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി 700ലധികം കർഷകർ മരിച്ചിട്ടും സർക്കാരിന്റെ പക്കൽ ഒൗദ്യോഗിക കണക്കുകൾ ഇല്ലെന്നു പറയുന്നത് കർഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കർഷക സംഘടനകളുടെ ഒൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഈ വർഷം നവംബർ 29 വരെ 687 കർഷകർ മരിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 15 മുതൽ ഡിസംബർ 20 വരെയുള്ള കാലയളവിൽ 41 പേർ മരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും പഞ്ചാബിലെ മാൽവയിൽനിന്നെത്തിയ കർഷകരാണ്. കർഷക സമരവേദികളായ ഡൽഹിയിലെ തിക്രി, സിംഗു അതിർത്തികളിൽ തന്പടിച്ച 15 കർഷകർ ഈ കാലയളവിൽ അതിശൈത്യം കാരണമുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ മരിച്ചു.
ഹരിയാന ഡിജിപി ആയിരുന്ന മനോജ് യാദവ് നൽകിയ വിവരമനുസരിച്ച് കഴിഞ്ഞ വർഷം ഡൽഹിയിലെ അതിശൈത്യത്തിന്റെ സമയമായിരുന്ന നവംബർ അവസാനം മുതൽ ഡിസംബർ പകുതി വരെയുള്ള കാലയളവിൽ 25 കർഷകരുടെ ജീവൻ നഷ്ടപ്പെട്ടു.
പഞ്ചാബിൽനിന്നു മാത്രം മുന്നൂറിലേറെ കർഷകരുടെ ജീവൻ നഷ്ടമായെന്നാണു സംസ്ഥാന സർക്കാരിന്റെ കണക്കുകളിൽനിന്നു വ്യക്തമാകുന്നത്.
രൂക്ഷമായ കാലാവസ്ഥയാണു കർഷകരുടെ മരണത്തിനു പ്രധാന കാരണമായതെന്ന് പട്യാല പഞ്ചാബി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ശൈത്യകാലം ശക്തി പ്രാപിച്ചതോടെ പ്രക്ഷോഭത്തിൽ പങ്കെടുത്ത നിരവധി കർഷകരുടെ ആരോഗ്യസ്ഥിതി മോശമായി. താത്കാലിക താവളങ്ങളിൽ താമസിച്ച് സമരം ചെയ്യുന്ന കർഷകർക്ക് അതിശൈത്യവും കൊടും വേനലും ഒരുപോലെ വെല്ലുവിളി ഉയർത്തി. സാമൂഹിക അടുക്കളകളിൽ പാചകം ചെയ്ത ഭക്ഷണം രൂക്ഷമായ കാലാവസ്ഥയിൽ ജീവൻ നിലനിർത്തുന്നതിനു പര്യാപ്തമായിരുന്നില്ല.
പ്രതികൂലമായ കാലാവസ്ഥയ്ക്കുപുറമേ റോഡപകടങ്ങളിൽപ്പെട്ടും പോലീസിന്റെ സമരപ്രതിരോധ നടപടികളെ തുടർന്നും സമരക്കാരുടെ ജീവൻ നഷ്ടപ്പെട്ടു.സമരത്തിൽ ജീവൻ നഷ്ടപ്പെട്ട മധ്യവയസ്കരായ കർഷകരിൽ പലരുടെയും കുടുംബങ്ങൾ ഇന്ന് അനാഥമാണ്. നിരവധി സന്നദ്ധ സംഘടനകൾ മരിച്ചവരുടെ കുടുംബത്തിന് സാന്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്തതിനു പുറമേ പഞ്ചാബ് സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
രാഹുൽ ഗോപിനാഥ്
രാഷ്ട്രപതി ഒപ്പുവച്ചു; കാർഷിക നിയമങ്ങൾ റദ്ദായി
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്തിനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസംതന്നെ ഇരുസഭകളിലും പാസാക്കിയ ബിൽ റിക്കാർഡ് വേഗത്തിലാണ് പ്രാബല്യത്തിൽ വന്നത്.
തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ ബഹളത്തിനിടയിലും വെറും നാല് മിനിറ്റ് കൊണ്ടാണു പാസാക്കിയത്. ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് പ്രധാനമന്ത്രിയുടെ തിടുക്കത്തിലുള്ള തീരുമാനമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കർഷകരുടെ നേട്ടത്തിനായി കൊണ്ടുവന്ന നിയമങ്ങളുടെ പ്രയോജനത്തെക്കുറിച്ചു ബോധ്യപ്പെടുത്താൻ കഴിയാതെപോയതിനു ഖേദം പ്രകടിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി നിരവധി കർഷകർ പങ്കെടുത്തിരുന്നു.
കാർഷിക നിയമങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ കർഷകർ തിരികെ മടങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
കർഷകസമരത്തിൽ പങ്കെടുത്തവരുടെ പേരിൽ നിലനിൽക്കുന്ന കേസുകൾ, കർഷക സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവർ തുടങ്ങിയ വിഷയങ്ങളിൽ മതിയായ വിവരങ്ങൾ ഇല്ലാത്തതിനാൽ മരിച്ച കർഷകരുടെ ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ നഷ്ടപരിഹാരം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി 700ലധികം കർഷകർ മരിച്ചിട്ടും സർക്കാരിന്റെ പക്കൽ ഒൗദ്യോഗിക കണക്കുകൾ ഇല്ലെന്നു പറയുന്നത് കർഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കർഷക സംഘടനകളുടെ ഒൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഈ വർഷം നവംബർ 29 വരെ 687 കർഷകർ മരിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 15 മുതൽ ഡിസംബർ 20 വരെയുള്ള കാലയളവിൽ 41 പേർ മരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൽ ഭൂരിഭാഗവും പഞ്ചാബിലെ മാൽവയിൽനിന്നെത്തിയ കർഷകരാണ്. കർഷക സമരവേദികളായ ഡൽഹിയിലെ തിക്രി, സിംഗു അതിർത്തികളിൽ തന്പടിച്ച 15 കർഷകർ ഈ കാലയളവിൽ അതിശൈത്യം കാരണമുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ മരിച്ചു.
ഹരിയാന ഡിജിപി ആയിരുന്ന മനോജ് യാദവ് നൽകിയ വിവരമനുസരിച്ച് കഴിഞ്ഞ വർഷം ഡൽഹിയിലെ അതിശൈത്യത്തിന്റെ സമയമായിരുന്ന നവംബർ അവസാനം മുതൽ ഡിസംബർ പകുതി വരെയുള്ള കാലയളവിൽ 25 കർഷകരുടെ ജീവൻ നഷ്ടപ്പെട്ടു.
പഞ്ചാബിൽനിന്നു മാത്രം മുന്നൂറിലേറെ കർഷകരുടെ ജീവൻ നഷ്ടമായെന്നാണു സംസ്ഥാന സർക്കാരിന്റെ കണക്കുകളിൽനിന്നു വ്യക്തമാകുന്നത്.
രൂക്ഷമായ കാലാവസ്ഥയാണു കർഷകരുടെ മരണത്തിനു പ്രധാന കാരണമായതെന്ന് പട്യാല പഞ്ചാബി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ശൈത്യകാലം ശക്തി പ്രാപിച്ചതോടെ പ്രക്ഷോഭത്തിൽ പങ്കെടുത്ത നിരവധി കർഷകരുടെ ആരോഗ്യസ്ഥിതി മോശമായി. താത്കാലിക താവളങ്ങളിൽ താമസിച്ച് സമരം ചെയ്യുന്ന കർഷകർക്ക് അതിശൈത്യവും കൊടും വേനലും ഒരുപോലെ വെല്ലുവിളി ഉയർത്തി. സാമൂഹിക അടുക്കളകളിൽ പാചകം ചെയ്ത ഭക്ഷണം രൂക്ഷമായ കാലാവസ്ഥയിൽ ജീവൻ നിലനിർത്തുന്നതിനു പര്യാപ്തമായിരുന്നില്ല.
പ്രതികൂലമായ കാലാവസ്ഥയ്ക്കുപുറമേ റോഡപകടങ്ങളിൽപ്പെട്ടും പോലീസിന്റെ സമരപ്രതിരോധ നടപടികളെ തുടർന്നും സമരക്കാരുടെ ജീവൻ നഷ്ടപ്പെട്ടു.സമരത്തിൽ ജീവൻ നഷ്ടപ്പെട്ട മധ്യവയസ്കരായ കർഷകരിൽ പലരുടെയും കുടുംബങ്ങൾ ഇന്ന് അനാഥമാണ്. നിരവധി സന്നദ്ധ സംഘടനകൾ മരിച്ചവരുടെ കുടുംബത്തിന് സാന്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്തതിനു പുറമേ പഞ്ചാബ് സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
രാഹുൽ ഗോപിനാഥ്
രാഷ്ട്രപതി ഒപ്പുവച്ചു; കാർഷിക നിയമങ്ങൾ റദ്ദായി
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്തിനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസംതന്നെ ഇരുസഭകളിലും പാസാക്കിയ ബിൽ റിക്കാർഡ് വേഗത്തിലാണ് പ്രാബല്യത്തിൽ വന്നത്.
തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ ബഹളത്തിനിടയിലും വെറും നാല് മിനിറ്റ് കൊണ്ടാണു പാസാക്കിയത്. ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് പ്രധാനമന്ത്രിയുടെ തിടുക്കത്തിലുള്ള തീരുമാനമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കർഷകരുടെ നേട്ടത്തിനായി കൊണ്ടുവന്ന നിയമങ്ങളുടെ പ്രയോജനത്തെക്കുറിച്ചു ബോധ്യപ്പെടുത്താൻ കഴിയാതെപോയതിനു ഖേദം പ്രകടിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി നിരവധി കർഷകർ പങ്കെടുത്തിരുന്നു.
കാർഷിക നിയമങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ കർഷകർ തിരികെ മടങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.