ന്യൂഡൽഹി: കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ ലോക്സഭയിലും രാജ്യസഭയിലും കേരള കോണ്‍ഗ്രസ് എമ്മിന് വീണ്ടും പ്രാതിനിധ്യമായി.
പാർലമെന്റ് ഇന്നലെ രാവിലെ 11ന് സമ്മേളിച്ചയുടൻ രാജ്യസഭയിലെ ഭൂരിപക്ഷം അംഗങ്ങളും ഉണ്ടായിരുന്നപ്പോഴായിരുന്നു ജോസിന്റെ സത്യപ്രതിജ്ഞ. രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യ നായിഡു ആയിരുന്നു ഈ സമയം സഭയുടെ അധ്യക്ഷവേദിയിൽ. സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കാൻ ഭാര്യ നിഷ ജോസും ലോക്സഭാംഗം തോമസ് ചാഴികാടനും അടക്കമുള്ളവർ എത്തിയിരുന്നു.
2024 ജൂലൈ വരെയാണു ജോസിന്റെ രാജ്യസഭാംഗത്വത്തിനു കാലാവധി. എൽഡിഎഫിൽ ചേർന്നതിനെ തുടർന്നു കഴിഞ്ഞ ജനുവരി ഒന്‍പതിനാണു ജോസ് രാജ്യസഭാംഗത്വം രാജിവച്ചത്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജോസ് 96 വോട്ടുകളോടെ വിജയിച്ചാണു വീണ്ടും രാജ്യസഭയിൽ മടങ്ങിയെത്തിയത്.
പാർലമെന്റ് ഇന്നലെ രാവിലെ 11ന് സമ്മേളിച്ചയുടൻ രാജ്യസഭയിലെ ഭൂരിപക്ഷം അംഗങ്ങളും ഉണ്ടായിരുന്നപ്പോഴായിരുന്നു ജോസിന്റെ സത്യപ്രതിജ്ഞ. രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യ നായിഡു ആയിരുന്നു ഈ സമയം സഭയുടെ അധ്യക്ഷവേദിയിൽ. സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കാൻ ഭാര്യ നിഷ ജോസും ലോക്സഭാംഗം തോമസ് ചാഴികാടനും അടക്കമുള്ളവർ എത്തിയിരുന്നു.
2024 ജൂലൈ വരെയാണു ജോസിന്റെ രാജ്യസഭാംഗത്വത്തിനു കാലാവധി. എൽഡിഎഫിൽ ചേർന്നതിനെ തുടർന്നു കഴിഞ്ഞ ജനുവരി ഒന്‍പതിനാണു ജോസ് രാജ്യസഭാംഗത്വം രാജിവച്ചത്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജോസ് 96 വോട്ടുകളോടെ വിജയിച്ചാണു വീണ്ടും രാജ്യസഭയിൽ മടങ്ങിയെത്തിയത്.