ന്യൂഡൽഹി: കോടതിയിൽനിന്ന് അവധിയെടുത്ത് സ്വന്തം കേസിന്റെ വാദം കേൾക്കാൻ എത്തിയ ജഡ്ജിക്കു സുപ്രീംകോടതിയുടെ ശകാരം. ഡൽഹിയിലെ ജൂണിയർ ഡിവിഷൻ സിവിൽ ജഡ്ജിമാരുടെ ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സംഭവം. ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചാണു വാദം കേട്ടുകൊണ്ടിരുന്നത്.
അതിനിടെയാണ് കേസിൽ കക്ഷിയായ ഒരു ജഡ്ജി കോടതിയിലിരിക്കുന്നത് ജസ്റ്റീസ് റാവുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. നിങ്ങൾ എന്താണ് ഇവിടെ വന്നിരിക്കുന്നത്. അവിടെ, കോടതി എപ്പോഴാണ് തുടങ്ങുന്നതെന്നും ജസ്റ്റീസ് റാവു ചോദിച്ചു. പത്തു മണിക്കാണെന്ന് ജഡ്ജി മറുടി നൽകി. അതിന് ഇപ്പോൾ തന്നെ സമയം 10.50 കഴിഞ്ഞല്ലോ എന്ന് ജസ്റ്റീസ് ചോദിച്ചു. താൻ ചെറിയൊരു അവധി എടുത്താണ് വന്നിരിക്കുന്നതെന്നായിരുന്നു ജഡ്ജിയുടെ മറുപടി.
ഈ ചെറിയ അവധി എന്നു വച്ചാൽ എന്താണെന്ന് ജസ്റ്റീസ് റാവുവിന്റെ അടുത്ത ചോദ്യം. ഏതാനും മണിക്കൂർ നേരത്തേക്ക് അവധിയെടുത്താണ് താൻ വന്നിരിക്കുന്നതെന്ന് ജഡ്ജി വീണ്ടും മറുപടി നൽകി. നിങ്ങൾക്കുവേണ്ടി വാദിക്കാൻ മിടുക്കനായ ഒരു വക്കീൽ കോടതിയിൽ ഹാജരായിട്ടുണ്ട്.
എന്നിട്ടും സ്വന്തം ജോലി മാറ്റിവച്ച് വാദം കേൾക്കാൻ ഇരിക്കുന്നത് ശരിയല്ലെന്ന് ജസ്റ്റീസ് നാഗേശ്വര റാവു ചൂണ്ടിക്കാട്ടി. ഉടൻ തന്നെ താൻ പോകുകയാണെന്ന് പറഞ്ഞ് ജഡ്ജി പിൻവാങ്ങി. ഒരു ക്ഷമാപണം പോലും നടത്താതെയാണ് ജഡ്ജി പോയതെന്ന് ജസ്റ്റീസ് റാവു അഭിഭാഷകനോട് വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനായ പി.എസ്. പട്വാലിയ ആയിരുന്നു കക്ഷികൾക്കു വേണ്ടി ഹാജരായത്.
അതിനിടെയാണ് കേസിൽ കക്ഷിയായ ഒരു ജഡ്ജി കോടതിയിലിരിക്കുന്നത് ജസ്റ്റീസ് റാവുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. നിങ്ങൾ എന്താണ് ഇവിടെ വന്നിരിക്കുന്നത്. അവിടെ, കോടതി എപ്പോഴാണ് തുടങ്ങുന്നതെന്നും ജസ്റ്റീസ് റാവു ചോദിച്ചു. പത്തു മണിക്കാണെന്ന് ജഡ്ജി മറുടി നൽകി. അതിന് ഇപ്പോൾ തന്നെ സമയം 10.50 കഴിഞ്ഞല്ലോ എന്ന് ജസ്റ്റീസ് ചോദിച്ചു. താൻ ചെറിയൊരു അവധി എടുത്താണ് വന്നിരിക്കുന്നതെന്നായിരുന്നു ജഡ്ജിയുടെ മറുപടി.
ഈ ചെറിയ അവധി എന്നു വച്ചാൽ എന്താണെന്ന് ജസ്റ്റീസ് റാവുവിന്റെ അടുത്ത ചോദ്യം. ഏതാനും മണിക്കൂർ നേരത്തേക്ക് അവധിയെടുത്താണ് താൻ വന്നിരിക്കുന്നതെന്ന് ജഡ്ജി വീണ്ടും മറുപടി നൽകി. നിങ്ങൾക്കുവേണ്ടി വാദിക്കാൻ മിടുക്കനായ ഒരു വക്കീൽ കോടതിയിൽ ഹാജരായിട്ടുണ്ട്.
എന്നിട്ടും സ്വന്തം ജോലി മാറ്റിവച്ച് വാദം കേൾക്കാൻ ഇരിക്കുന്നത് ശരിയല്ലെന്ന് ജസ്റ്റീസ് നാഗേശ്വര റാവു ചൂണ്ടിക്കാട്ടി. ഉടൻ തന്നെ താൻ പോകുകയാണെന്ന് പറഞ്ഞ് ജഡ്ജി പിൻവാങ്ങി. ഒരു ക്ഷമാപണം പോലും നടത്താതെയാണ് ജഡ്ജി പോയതെന്ന് ജസ്റ്റീസ് റാവു അഭിഭാഷകനോട് വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനായ പി.എസ്. പട്വാലിയ ആയിരുന്നു കക്ഷികൾക്കു വേണ്ടി ഹാജരായത്.