ജോർഹത് (ആസം): ആസു നേതാവ് അനിമേഷ് ഭുയാനെ തല്ലിക്കൊന്ന കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽവച്ച് അപകടത്തിൽ മരിച്ചു. പോലീസ് ജീപ്പിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച നീരജ് ദാസ് (കൊല ലോറ) ഇതേ വാഹനം കയറിയാണു മരിച്ചത്.
അനിമേഷിന്റെ മരണത്തിൽ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ വൻ ലഹരിമരുന്ന് ഇടപാടു സംബന്ധിച്ച് നീരജ് ദാസ് വെളിപ്പെടുത്തൽ നടത്തി. ഇതു പരിശോധിക്കാനായി പുറപ്പെട്ട പോലീസ് സംഘത്തിന്റെ വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ നീരജ് ശ്രമിക്കുകയായിരുന്നു. നീരജ് വാഹനത്തിൽനിന്ന് ചാടിയതോടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതായും പോലീസ് അറിയിച്ചു.
അനിമേഷിന്റെ മരണത്തിൽ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ വൻ ലഹരിമരുന്ന് ഇടപാടു സംബന്ധിച്ച് നീരജ് ദാസ് വെളിപ്പെടുത്തൽ നടത്തി. ഇതു പരിശോധിക്കാനായി പുറപ്പെട്ട പോലീസ് സംഘത്തിന്റെ വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ നീരജ് ശ്രമിക്കുകയായിരുന്നു. നീരജ് വാഹനത്തിൽനിന്ന് ചാടിയതോടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതായും പോലീസ് അറിയിച്ചു.