ന്യൂഡൽഹി: മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ നാവികസേനാ മേധാവിയായി ചുമതലയേറ്റു. ഇന്നലെ രാവിലെ പ്രതിരോധ മന്ത്രാലയത്തിനു മുന്നിൽ നടന്ന ചടങ്ങിൽ സൈനിക ബഹുമതികൾ ഏറ്റുവാങ്ങിയായിരുന്നു ചുമതലയേൽക്കൽ. ആഭ്യന്തരസുരക്ഷ ഉറപ്പുവരുത്തുന്നതിനും സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിനും ഇന്ത്യൻ നാവികസേന സന്നദ്ധമായിരിക്കുമെന്ന് നാവികസേനാ മേധാവി അറിയിച്ചു.
മുൻകാലങ്ങളിലെ ഉദ്യോഗസ്ഥരുടെ പരിശ്രമങ്ങളും നേട്ടങ്ങളും മാതൃകയാക്കി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ നാവികസേനാ മേധാവിയായ അഡ്മിറൽ കെ.ബി. സിംഗും ചടങ്ങിൽ പങ്കെടുത്തു.
നാവികസേനയുടെ വിവിധ വകുപ്പകളിലായി സേവനമനുഷ്ഠിച്ച അഡ്മിറൽ ആർ. ഹരികുമാറിന് 1983 ജനുവരിയിലാണ് നാവികസേനയുടെ എക്സിക്യൂട്ടിവ് വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐഎൻഎസ് നിഷാങ്ക്, രണ്‍വീർ, കോറ, വിരാട് തുടങ്ങിയ കപ്പലുകളുടെ കമാൻഡറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം വെസ്റ്റേണ്‍ ഫ്ളീറ്റിന്റെ ഫ്ളീറ്റ് ഓപറേഷൻസ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.
മുൻകാലങ്ങളിലെ ഉദ്യോഗസ്ഥരുടെ പരിശ്രമങ്ങളും നേട്ടങ്ങളും മാതൃകയാക്കി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ നാവികസേനാ മേധാവിയായ അഡ്മിറൽ കെ.ബി. സിംഗും ചടങ്ങിൽ പങ്കെടുത്തു.
നാവികസേനയുടെ വിവിധ വകുപ്പകളിലായി സേവനമനുഷ്ഠിച്ച അഡ്മിറൽ ആർ. ഹരികുമാറിന് 1983 ജനുവരിയിലാണ് നാവികസേനയുടെ എക്സിക്യൂട്ടിവ് വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐഎൻഎസ് നിഷാങ്ക്, രണ്‍വീർ, കോറ, വിരാട് തുടങ്ങിയ കപ്പലുകളുടെ കമാൻഡറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം വെസ്റ്റേണ്‍ ഫ്ളീറ്റിന്റെ ഫ്ളീറ്റ് ഓപറേഷൻസ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.