ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കളുടെ കുട്ടികളെ കണ്ടെത്തുന്നതിനും സഹായങ്ങൾ നൽകുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കണമെന്നു സുപ്രീംകോടതി.
ജില്ലാ മജിസ്ട്രേറ്റുമാർ കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ നേരിൽ കാണുകയും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയും വേണം. നിലവിലുള്ള പദ്ധതി പ്രകാരം അനാഥരായ കുട്ടികൾക്ക് പിഎം കെയർ ഫണ്ടിൽനിന്നു പത്തു ലക്ഷം രൂപ ധനസഹായം അനുവദിക്കും.
ധനസഹായത്തിന് അർഹരാകുന്ന കുട്ടികളെ കണ്ടെത്തി പദ്ധതിയിൽ രജിസ്റ്റർ ചെയ്താൽ ഒരു മാസത്തിനകം തുക അനുവദിച്ചു നൽകണമെന്നാണ് നിയമം. എന്നാൽ, ഈ സമയക്രമം പാലിക്കപ്പെടുന്നില്ലെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറലിന്റെ കണ്ടെത്തൽ.
തുകയ്ക്ക് അർഹരായ കുട്ടികളെ കണ്ടെത്തുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നു കാലതാമസം വരുന്നത് അർഹരായ കുട്ടികളുടെ ജീവിതത്തെ ബാധിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. പദ്ധതിക്ക് അർഹരാണെന്നു കണ്ടെത്തുകയും ധനസഹായത്തിനായി അപേക്ഷ നൽകുകയും ചെയ്ത കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിട്ടില്ലെന്നു ജില്ലാ മജിസ്ട്രേറ്റുമാർ ഉറപ്പുവരുത്തണം. അനാഥരായതിനാൽ വിദ്യാഭ്യാസം തുടരാൻ കഴിയാതെ പോയ കുട്ടികളുടെ വിവരങ്ങൾ അതാത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ബന്ധപ്പെട്ട ഉദ്യേഗസ്ഥർ സർക്കാരിനെ അറിയിക്കണം.
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഇത്തരം കുട്ടികൾക്ക് ഫീസ് കൂടാതെ പഠനം നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണം. സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെയും സാന്പത്തിക ബാധ്യതകൾ ഒന്നുമില്ലാതെ വിദ്യാഭ്യാസം തുടരാൻ അനുവദിക്കണം.
പദ്ധതിപ്രകാരം ജില്ലാ മജിസ്ട്രേറ്റിനാണ് കുട്ടികളുടെ രക്ഷാകർതൃ ചുമതല. സ്കൂളുകൾ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതായി കണ്ടെത്തിയാൽ സ്കൂൾ അധികൃതർ വ്യക്തമായ കാരണം രേഖപ്പെടുത്തണമെന്നും കോടതിയുടെ നിർദേശങ്ങളിലുണ്ട്.
ജില്ലാ മജിസ്ട്രേറ്റുമാർ കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ നേരിൽ കാണുകയും അവരുടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയും വേണം. നിലവിലുള്ള പദ്ധതി പ്രകാരം അനാഥരായ കുട്ടികൾക്ക് പിഎം കെയർ ഫണ്ടിൽനിന്നു പത്തു ലക്ഷം രൂപ ധനസഹായം അനുവദിക്കും.
ധനസഹായത്തിന് അർഹരാകുന്ന കുട്ടികളെ കണ്ടെത്തി പദ്ധതിയിൽ രജിസ്റ്റർ ചെയ്താൽ ഒരു മാസത്തിനകം തുക അനുവദിച്ചു നൽകണമെന്നാണ് നിയമം. എന്നാൽ, ഈ സമയക്രമം പാലിക്കപ്പെടുന്നില്ലെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറലിന്റെ കണ്ടെത്തൽ.
തുകയ്ക്ക് അർഹരായ കുട്ടികളെ കണ്ടെത്തുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നു കാലതാമസം വരുന്നത് അർഹരായ കുട്ടികളുടെ ജീവിതത്തെ ബാധിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. പദ്ധതിക്ക് അർഹരാണെന്നു കണ്ടെത്തുകയും ധനസഹായത്തിനായി അപേക്ഷ നൽകുകയും ചെയ്ത കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിട്ടില്ലെന്നു ജില്ലാ മജിസ്ട്രേറ്റുമാർ ഉറപ്പുവരുത്തണം. അനാഥരായതിനാൽ വിദ്യാഭ്യാസം തുടരാൻ കഴിയാതെ പോയ കുട്ടികളുടെ വിവരങ്ങൾ അതാത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ബന്ധപ്പെട്ട ഉദ്യേഗസ്ഥർ സർക്കാരിനെ അറിയിക്കണം.
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഇത്തരം കുട്ടികൾക്ക് ഫീസ് കൂടാതെ പഠനം നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണം. സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെയും സാന്പത്തിക ബാധ്യതകൾ ഒന്നുമില്ലാതെ വിദ്യാഭ്യാസം തുടരാൻ അനുവദിക്കണം.
പദ്ധതിപ്രകാരം ജില്ലാ മജിസ്ട്രേറ്റിനാണ് കുട്ടികളുടെ രക്ഷാകർതൃ ചുമതല. സ്കൂളുകൾ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതായി കണ്ടെത്തിയാൽ സ്കൂൾ അധികൃതർ വ്യക്തമായ കാരണം രേഖപ്പെടുത്തണമെന്നും കോടതിയുടെ നിർദേശങ്ങളിലുണ്ട്.